• Logo

Allied Publications

Europe
തളരാതെ മരിയുപോൾ
Share
കീവ്: കീഴടങ്ങാനുള്ള റഷ്യയുടെ അന്ത്യശാസനം വകവയ്ക്കാതെ മരിയുപോളിലെ യുക്രെയ്ൻ സൈനികർ. കീഴടങ്ങുന്നവരെ വധിക്കില്ലെന്നു റഷ്യ പറഞ്ഞിട്ടും നഗരം വിട്ടുകൊടുക്കാൻ യുക്രെയ്ൻ സൈനികർ തയാറായില്ല. മരിയുപോളിലെ തുറമുഖത്തോടു ചേർന്നുള്ള അസോവ്താൾ ഉരുക്കുശാലയിലുള്ള യുക്രെയ്ൻ സൈനികർ ഇന്നലെ കീഴടങ്ങണമെന്നാണു റഷ്യൻ പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടത്.

ആയുധം ഉപേക്ഷിക്കുന്നവരെ ജനീവ ഉടന്പടി പ്രകാരം യുദ്ധത്തടവുകാരായി പരിഗണിക്കും. കീവിലെ യുക്രെയ്ൻ ഭരണാധികാരിയുടെ നിർദേശത്തിനു കാത്തുനിൽക്കാതെ കീഴടങ്ങുന്നതാണു നല്ലതെന്നും അന്ത്യശാസനത്തിൽ പറഞ്ഞു.

ഇതിനിടെ, കരിങ്കടൽ കപ്പൽപ്പടയുടെ പ്രധാന യുദ്ധക്കപ്പലായ മോസ്ക്വാ മുങ്ങിയതിനു പിന്നാലെ കീവിലടക്കം യുക്രെയ്നിലെ ആയുധ നിർമാണസംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് റഷ്യ മിസൈൽ ആക്രമണം തുടരുകയാണ്. പാശ്ചാത്യ ശക്തികൾ നൽകിയ ആയുധങ്ങളുമായി പറന്ന യുക്രെയ്ൻ സേനാ വിമാനം ഒഡേസ നഗരത്തിനു സമീപം തകർത്തുവെന്നും റഷ്യ അറിയിച്ചു.

യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യയുടെ ഒരു ജനറൽകൂടി കൊല്ലപ്പെട്ടു. കരസേനയിലെ ഡെപ്യൂട്ടി കമാൻഡർ വ്ളാദിമിർ പെട്രോവിച്ച് ഫ്ലോറോവാണ് കൊല്ലപ്പെട്ടത്. യുക്രെയ്നിൽ കൊല്ലപ്പെടുന്ന എട്ടാമത്തെ റഷ്യൻ ജനറലാണ് ഇദ്ദേഹം.

ഇതുവരെ യുക്രെയ്ൻ സേനയിലെ 23,367 ഭട·ാർ കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. മരിയുപോളിൽ മാത്രം 4,000 പേർ കൊല്ലപ്പെട്ടതായും കൂട്ടിച്ചേർത്തു. യുദ്ധത്തിൽ തകർന്ന മരിയുപോളിനെ പുനരധിവസിപ്പിക്കാൻ തയാറായി മുന്നോട്ട് വന്നിരിക്കുകയാണ് യുക്രെയ്നിലെ ഏറ്റവും വലിയ ധനികനെന്ന് വിശേഷിപ്പിക്കുന്ന റിനാറ്റ് അഖ്മെറ്റോവ്.

ജോസ് കുന്പിളുവേലിൽ

സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മല‍യാളി.
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി.
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ആഘോഷലഹരിയിലേക്ക്.