• Logo

Allied Publications

Europe
യൂറോപ്യൻ യൂണിയൻ മേധാവി കീവിലെത്തി
Share
ബ്രസൽസ്: റഷ്യൻ പട്ടാളം കൂട്ടക്കുരുതി നടത്തി ഭീതിയുടെ ഉറവിടമായി മാറിയ യുക്രെയ്നിലെ ബുച്ച നഗരത്തിലെ കൂട്ടക്കുഴിമാടത്തിന് മുന്നിൽ യൂറോപ്യൻ യൂണിയൻ കമ്മീഷൻ മേധാവി ഉർസുല വോണ്‍ ഡെർ ലെയ്ൻ വികാരാധീനയായി. പുടിന്‍റെ സൈന്യത്തിന്‍റെ ക്രൂരമായ അവർ കൈവശപ്പെടുത്തിയ തണുത്ത ഹൃദയവും കണ്ടതായി യൂറോപ്യൻ യൂണിയൻ നേതാവ് പറഞ്ഞു. ബുച്ചയിൽ മാനവികത തകർന്നതും ലോകം മുഴുവൻ ഇപ്പോൾ ബുച്ചയിലെ ആളുകളോടൊപ്പം വിലപിക്കുകയാണന്നും അവർ പറഞ്ഞു.

കൂട്ട ശവക്കുഴിയിൽ നിന്ന് പുറത്തെടുത്ത 20 മൃതദേഹങ്ങൾ നോക്കി അവർ വിതുന്പി, കൂട്ടക്കൊലയ്ക്ക് ഇരയായവർക്കായി മെഴുകുതിരികൾ കത്തിച്ചു. യുക്രെയ്നിയൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ, യൂറോപ്യൻ യൂണിയൻ വിദേശ പ്രതിനിധി ജോസെപ് ബോറെൽ, സ്ളൊവാക്യൻ പ്രധാനമന്ത്രി എഡ്വേർഡ് ഹെഗർ എന്നിവർ ലെയനൊപ്പമുണ്ടായിരുന്നു.

യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രെയ്്നിന്‍റെ ആഗ്രഹത്തെ പരാമർശിച്ച്, പ്രധാനമന്ത്രി ഷ്മിഹാൽ, പ്രസിഡന്‍റ് വോലോഡൈമർ സെലെൻസ്കി എന്നിവരുമായുള്ള സന്ദർശന വേളയിൽ സംസാരിച്ചു. ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിൽ യുക്രെയ്നെ പിന്തുണയ്ക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് കമ്മീഷൻ മേധാവി പറഞ്ഞു. കൂട്ടക്കൊലയ്ക്ക് മറുപടിയായി, ലെയ്ൻ റഷ്യയ്ക്കെതിരെ ഉപരോധത്തിന്‍റെ അഞ്ചാമത്തെ പാക്കേജ് നിർദ്ദേശിച്ചു. റഷ്യയിൽ നിന്നുള്ള കൽക്കരി ഇറക്കുമതി നിരോധനവും റഷ്യയുമായുള്ള വ്യാപാരത്തിന് കൂടുതൽ നിയന്ത്രണങ്ങളും യൂറോപ്യൻ യൂണിയൻ തുറമുഖങ്ങളിൽ റഷ്യൻ പതാക പാറുന്ന കപ്പലുകൾക്ക് വിപുലമായ പ്രവേശന നിരോധനവും ഉൾപ്പെടുന്നു.

യുക്രെയ്നിലെ ക്രാമാറ്റോർസ്കിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തിൽ 40 ലധികം ആളുകൾ മരിച്ചു. റെയിൽവേ സ്റ്റേഷനിലാണ് ആക്രമണം ഉണ്ടായത്. യുക്രെനിയൻ വൃത്തങ്ങൾ അനുസരിച്ച്, യുക്രെയ്നിലെ റെയിൽവേ സ്റേറഷനിൽ പലായനം ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് 50 പേർ കൊല്ലപ്പെട്ടു. ആക്രമണത്തെ യൂറോപ്യൻ യൂണിയൻ അപലപിച്ചു.

ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷനിൽ രണ്ട് റോക്കറ്റുകളാണ് പതിച്ചത്. ഡസൻ കണക്കിന് സാധാരണക്കാരെ കൊന്നൊടുക്കി. 100 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.മകരീവിൽ സാധാരണക്കാരായ 130 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. യുക്രെയ്നിയൻ തലസ്ഥാനമായ കീവിൽ നിന്ന് അധികം അകലെയല്ലാതെ, മകരീവ് പട്ടണത്തിൽ 132 സാധാരണക്കാരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി മേയർ പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും കൂട്ടക്കുഴിമാടങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.

അതേസമയം ചാൻസലർ ഒലാഫ് ഷോൾസും (എസ്പിഡി) ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യുക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു. യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി ഫിന്നിഷ് പാർലമെന്‍റിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. കൂടുതൽ ആയുധങ്ങൾ എത്തിക്കണമെന്നാണ് അദ്ദേഹം പാർലമെന്‍റിനോട് അഭ്യർഥിച്ചത്.

ജോസ് കുന്പിളുവേലിൽ

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.