• Logo

Allied Publications

Americas
ഒക്‌ലഹോമായിൽ ഗർഭചിദ്ര ബിൽ പാസാക്കി
Share
ഒക്‌ലഹോമ: സംസ്ഥാനത്ത് ഗർഭചിദ്രം നിയമവിരുദ്ധവും ശിക്ഷാർഹവുമാക്കുന്ന ബിൽ ‌ഒക്‌ലഹോമ ഹൗസ് ഏപ്രിൽ അഞ്ചിനു പാസാക്കി.

കാര്യമായ ചർച്ചയോ വാക്‌വാദമോ ഇല്ലാതെയാണ് റിപ്പബ്ലിക്കൻ അംഗങ്ങൾക്കു ഭൂരിപക്ഷമുള്ള സഭ 70 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിൽ പാസാക്കിയത്. 14 പേർ എതിർത്തു വോട്ടു ചെയ്തു. റിപ്പബ്ലിക്കൻ അംഗം ജിം ഒൽസനാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്.

ഇതനുസരിച്ച് നിയമം ലംഘിച്ചു ഗർഭചിദ്രം നടത്തുന്നവർക്ക് പത്തുവർഷം വരെ തടവും ഒരു ലക്ഷം ഡോളർ പിഴയും ലഭിക്കാവുന്ന വകുപ്പുകളുമാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹൗസ് പാസാക്കിയ ബിൽ ഗവർണറുടെ ഓഫീസിൽ എത്തിയാൽ ഉടനെ അതിൽ ഒപ്പു വയ്ക്കുമെന്ന് ഒക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഫലത്തിൽ പൂർണ ഗർഭചിദ്ര നിരോധനമാണ് സംസ്ഥാനത്ത് നടപ്പാകുന്നത്.

ബിൽ പാസാക്കിയ അന്നുതന്നെ സംസ്ഥാന തലസ്ഥാനത്ത് അബോർഷൻ റൈറ്റ്സ് അംഗങ്ങൾ വൻ പ്രകടനം സംഘടിപ്പിച്ചു.

ലൈംഗിക പീഡനത്തിനുശേഷം സ്ത്രീയിൽ ഉരുവാകുന്ന കുഞ്ഞു നിരപരാധി ആണെന്നും ആ കുഞ്ഞിനും ജീവിക്കാൻ അവകാശമുണ്ടെന്നും ബിൽ അവതരിപ്പിച്ച ജിം ഒൽസൻ പറഞ്ഞു. എന്നാൽ ലൈംഗികാതിക്രമം വലിയ കുറ്റമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പിതാവ് ചെയ്ത കുറ്റത്തിന് ഗർഭസ്ഥ ശിശു ഉത്തരവാദിയല്ലെന്നും ബിൽ വ്യക്തമാക്കുന്നു.

അതേസമയം ബിൽ പാസാക്കിയ നടപടിയെ ദൗർഭാഗ്യകരമെന്നാണ് ഡെമോക്രാറ്റിക് അംഗം എമലി വെർജിൻ വിശേഷിപ്പിച്ചത്.

പി.പി. ചെറിയാൻ

ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് കോടതി.
ന്യൂയോർക്ക്: കോടതി ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ
യുഎസിൽ മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ കമ്പനികൾ.
ന്യൂയോർക്ക്: യുഎസ് വിപണിയിൽ നിന്ന് പ്രധാന ജീവൻ രക്ഷാ മരുന്നുകൾ തിരിച്ച് വിളിച്ച് ഇന്ത്യൻ കന്പനികളായ സിപ്ലയും ഗ്ലെൻമാ
കെ.എം. ഏലിയമ്മ അന്തരിച്ചു.
തിരുവല്ല: ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ പരേതനായ കെ.സി. ജോർജിന്‍റെ ഭാര്യ റിട്ടയേർഡ് അധ്യാപിക കെ.എം.
മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല.
ഒട്ടാവ: ചാലക്കുടി സ്വദേശനിയായ യുവതി കാനഡയിൽ വീടിനകത്ത് ദുരൂഹമായ സാഹചര്യത്തിൽ മരിച്ചനിലയിൽ.
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി.
മയാമി: ഇന്ത്യൻ വംശജ സുനിതാ വില്യംസിന്‍റെ മൂന്നാം ബഹിരാകാശയാത്ര സാങ്കേതിക തകരാർ മൂ