• Logo

Allied Publications

Europe
ഊർജ പ്രതിസന്ധിക്ക് അറുതിയായി; ജർമനിയും ഖത്തറും തമ്മിൽ ധാരണയായി
Share
ബെർലിൻ: റഷ്യ‌ക്കെതിരെ യൂറോപ്യൻ യൂണിയനും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധങ്ങളെതുടർന്നു ഉടലെടുത്ത ഊർജ പ്രതിസന്ധി തരണം ചെയ്യാൻ ജർമനിക്ക് ഖത്തറിന്‍റെ കൈത്താങ്ങ്.

ഖത്തര്‍ അമീറുമായി ജര്‍മന്‍ സാന്പത്തിക കാര്യമന്ത്രി റോബര്‍ട്ട് ഹാബെക്ക് ദ്രാവക വാതക ഉടമ്പടിയില്‍ ഒപ്പുവച്ചതോടെയാണ് രാജ്യത്തെ ഗ്യാസ് പ്രതിസന്ധിക്ക് പരിഹാരമായത്. ഖത്തർ ഊര്‍ജ മന്ത്രി സാദ് ശരീദ അല്‍ കാബിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇരു നേതാക്കളും ഉടന്പടിയിൽ ഒപ്പുവച്ചത്.

മന്ത്രി റോബര്‍ട്ട് ഹാബെക്ക്, ഖത്തര്‍ വ്യാപാര വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ കാസിം അല്‍ അബ്ദുല്ല അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി. എല്ലാവര്‍ക്കും വേണ്ടത് ഒരു കാര്യം മാത്രം, ഖത്തരി ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി). അതും വേഗത്തിലും കഴിയുന്നത്രയും അളവിലും.

ഇരു രാജ്യങ്ങളും തമ്മിൽ ദീര്‍ഘകാല ഊര്‍ജ പങ്കാളിത്തത്തിന് കരാറാകാൻ കഴിഞ്ഞത് വളരെ സന്തോഷകരമാണ് ഹബെക്ക് പറഞ്ഞു. ജര്‍മന്‍ കമ്പനികള്‍ ഇപ്പോള്‍ ഖത്തറിന്‍റെ ഭാഗമായുള്ള കരാര്‍ ചര്‍ച്ചകളില്‍ സജീവമാണ്. ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമറും ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി കിം ബൂ ക്യുമും ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയും ഇതിനകം പ്രാതിനിത്യം നല്‍കിയിട്ടുണ്ട്.

ജര്‍മനി 2020 ല്‍ റഷ്യയില്‍ നിന്ന് ഏകദേശം 56 ബില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതി വാതകം ഇറക്കുമതി ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ 168 ബില്യണ്‍ ക്യുബിക് മീറ്റര്‍ വാതകമാണ് ഇറക്കുമതി ചെയ്തത്. ഇത് ഖത്തര്‍ ഉത്പാദിപ്പിക്കുന്നതിനെക്കാൾ വളരെ കൂടുതലാണ് (2021: 106 ബില്യണ്‍ ക്യുബിക് മീറ്റര്‍).

ജോസ് കുമ്പിളുവേലില്‍

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.