• Logo

Allied Publications

Europe
യുക്രെയ്നിൽ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശി വിദ്യാർഥി കൊല്ലപ്പെട്ടു
Share
കീവ്: യുക്രെയ്നിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശി വിദ്യാർഥി കൊല്ലപ്പെട്ടു. കർണാടകയിലെ ഹവേരി സ്വദേശിയാണ് 21 കാരനായ നവീൻ. എസ് ജി.

നവീൻ കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. ഖാർക്കീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിൽ കുറിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഖാർക്കീവിൽ ഷെല്ലാക്രമണം ഉണ്ടായത്. ഖാർക്കീവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ മെഡിക്കൽ ബിരുദ വിദ്യാർഥിയാണ് നവീൻ. രാവിലെ സാധനങ്ങൾ വാങ്ങാനായി കടയിൽ പോയതായിരുന്നു നവീൻ. യുക്രെയ്ൻ സൈന്യം നിഷ്കർഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങൾ വാങ്ങാനായി കടയ്ക്കു പുറത്ത് ക്യൂ നിൽക്കുന്പോഴാണ് ആകസ്മികമായി ആക്രമണമുണ്ടായത്. നവീൻ താസിച്ചിരുന്ന ബങ്കറിൽ നിന്നും പുറത്തിറങ്ങി ഒരു കടയുടെ മുന്പിൽ നിൽക്കുന്പോഴാണ് ഷെൽ ആക്രമണമുണ്ടായത്. മിക്കവരുടെയും ഭക്ഷണ സാമഗ്രികൾ തീർന്ന അവസ്ഥയിലാണ് അവിടെ ബങ്കറുകളിൽ കഴിയുന്നത്.

നവീനും കുടുംബാംഗങ്ങളുമായുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. മന്ത്രി പീയുഷ് ഗോയലുമായി സംസാരിച്ച കാര്യം നവീനുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ നവീന്‍റെ പിതാവ് പറഞ്ഞു.

റഷ്യയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ താമസിക്കുന്ന കെട്ടിടത്തിനു പുറത്ത് ഇന്ത്യയുടെ ദേശീയ പതാക കെട്ടാൻ പിതാവ് നവീന് ഉപദേശം നൽകിയിരുന്നതായി പറഞ്ഞു.

യുക്രെയ്നിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിനായി ഇന്ത്യൻ സർക്കാർ അരയും തലയും മുറുക്കി ഇറങ്ങിയെങ്കിലും ലക്ഷ്യത്തിലെത്താൻ വൈകുകയാണ്. നവീന്‍റെ മരണവാർത്ത പരന്നതോടെ വിദ്യാർഥികൾ എല്ലാം തന്നെ പരിഭ്രാന്തിയിലാണ്. ഇതിനിടെ ഒട്ടനവധി വിദ്യാർഥികളുമായുള്ള ടെലഫോണ്‍ ബന്ധങ്ങൾ ഇല്ലാതായിട്ടുണ്ട്. മിക്കവരുടെയും ടെലഫോണ്‍ നിശ്ചലമായതായിരിയ്ക്കും ഇതിന് കാരണം. യുദ്ധം അഞ്ചാം ദിവസത്തിലെത്തി നിൽക്കുന്പോൾ കഴിഞ്ഞ മൂന്നുദിവസമായി വിദ്യാർഥികളുമായി ബന്ധപ്പെടാൻ പറ്റാതായത് എല്ലാവരേയും ആകുലപ്പെടുത്തിയിരിയ്ക്കയാണ്.

ഇതിനിടെ മുഴുവൻ ഇന്ത്യക്കാരും അടിയന്തരമായി കീവ് വിടണമെന്ന മുന്നറിയിപ്പ് നൽകി ഇന്ത്യ. റഷ്യൻ സൈന്യം യുക്രെയ്ൻ തലസ്ഥാനം ലക്ഷ്യമാക്കി സേനാവിന്യാസം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് എംബസിയുടെ നിർദേശം.ഇവിടെ പൊരിഞ്ഞ യുദ്ധത്തിലേയ്ക്ക് നീങ്ങുന്നതായി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഇന്നു തന്നെ കിവ് വിടണം. ലഭ്യമായ ട്രെയിനുകളോ മറ്റ് യാത്രാമാർഗങ്ങളോ ഉപയോഗിച്ച് നഗരത്തിന് പുറത്തെത്തണമെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി നിർദേശം നൽകി.

വ്യേമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗപ്പെടുത്തി യുക്രെയ്ൻ ഒഴിപ്പിക്കൽ നടപടി അതിവേഗത്തിൽ പൂർത്തിയാക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. പ്രധാനമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ വ്യോമസേനയുടെ അഭിമാനമായ സി17 ഗ്ലോബ് മാസ്റ്റർ കകക വിമാനം രക്ഷാദൗത്യത്തിനായി സജ്ജമാക്കാനുള്ള ഊർജിത ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. 11 ഗ്ളോബ്മാസ്ററർ വിമാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. ഇവയിൽ പരമാവധി വിമാനം രക്ഷാ ദൗത്യത്തിന്‍റെ ഭാഗമായുണ്ട്.

യുദ്ധകലുഷിതമായ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ തുടരുകയാണ്. ഓപറേഷൻ ഗംഗയുടെ ഭാഗമായി ഒൻപതാം വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. റുമേനിയൻ തലസ്ഥാനമായ ബുക്കാറസിൽ നിന്നാണ് വിമാനം പുറപ്പെട്ടത്.

ജോസ് കുന്പിളുവേലിൽ

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.