• Logo

Allied Publications

Americas
പ്രഫ. സണ്ണി മാത്യുസിന്‍റെ "മെനി റോഡ്സ് വണ്‍ ഗൈഡ്’ പ്രകാശനം ചെയ്തു
Share
ന്യുയോർക്ക്: മൂന്നു ഭൂഖണ്ഡങ്ങളിൽ അധ്യാപകനായും ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനായും വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പഠിപ്പിച്ച പ്രഫ. സണ്ണി മാത്യുസിന്‍റെ ഇംഗ്ലീഷിലുള്ള ആത്മകഥ ’മെനി റോഡ്സ് വണ്‍ ഗൈഡ്’ പ്രകാശനം ചെയ്തു.

കാൽ നൂറ്റാണ്ട് കാലം കോട്ടയം സിഎംഎസ് കോളജ് ഇംഗ്ലീഷ് അധ്യാപകനായും നൈജീരിയയിലും അമേരിക്കയിലും അധ്യാപകനായും സംഘാടകനായും വിദ്യാർഥികളെയും ഒട്ടനവധി പേരെയും സ്വാധീനിച്ച അദ്ദേഹത്തിന്‍റെ മലയാളത്തിലുള്ള ’അറിയപ്പെടാത്ത 12 ശിഷ്യന്മാർ’ എന്ന പുസ്തകവും ഇതോടൊപ്പം പ്രകാശനം ചെയ്തു. റോക്ക്ലാന്‍റിലെ സ്പ്രിംഗ് വാലിയിലുള്ള ഗ്രേസ് അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ ആയിരുന്നു ചടങ്ങ്.

’മെനി റോഡ്സ്...’ പ്രകാശനം ഗ്രേസ് ചർച്ച് പാസ്റ്റർ റവ. രാജൻ ഫിലിപ്, സണ്ണി മാത്യുസിന്‍റെ ഭാര്യാസഹോദരീ ഭർത്താവ് എബ്രഹാം വർഗീസിന് കോപ്പി നൽകി നിർവഹിച്ചു.

മലയാളം പുസ്തകം ഡോ. ബെഞ്ചമിൻ ജോർജിന് കോപ്പി നൽകി റവ സാമുവൽ ജോണ്‍ പ്രകാശനം ചെയ്തു.

ജീവിത സുഖങ്ങൾ ത്യജിച്ച് ക്രൈസ്തവ സന്ദേശത്തെ എത്തിക്കുവാൻ ബിഹാറിൽ പ്രവർത്തിക്കുന്നവരെ കണ്ടപ്പോൾ അവരെ ലോകത്തിനു പരിചയപ്പെടുത്തണമെന്ന മോഹത്തിൽ നിന്നാണ് മലയാളം പുസ്തകത്തിന്‍റെ പിറവി. അവർ ആരും അറിയപ്പെടുന്നവരോ അറിയപ്പെടാൻ ആഗ്രഹിക്കുന്നവരോ അല്ല. പക്ഷെ അവരുടെ നിസ്വാർത്ഥമായ സേവനം അടയാളപ്പെടുത്തണമെന്നതിൽ തനിക്കു സംശയമൊന്നും ഉണ്ടായില്ല. കൂടുതൽ പേരെപറ്റി വരും ദിനങ്ങളിൽ എഴുതണമെന്നാഗ്രഹിക്കുന്നുസണ്ണി മാത്യുസ് പറഞ്ഞു.

ആത്മകഥ ഒരു കാലത്തിന്‍റെ ചിത്രീകരണമെന്നാണ് പ്രസംഗിച്ചവരും പുസ്തകത്തിന് ആസ്വാദനമെഴുതിയ പഴയകാല സുഹൃത്തുക്കളും വിശേഷിപ്പിച്ചത്. അവരിൽ മലയാള മനോരമ മാനേജിംഗ് എഡിറ്റർ ഫിലിപ്പ് മാത്യു, മുൻ എസ് .ബി. കോളജ് പ്രിൻസിപ്പലും ചിക്കാഗോ സെന്‍റ് തോമസ് ഡയോസിസ് മുൻ വികാരി ജനറാളുമായ ഫാ. ജോർജ് മഠത്തിപ്പറന്പിൽ എന്നിവർ സതീർഥ്യരായിരുന്നു.

സിഎംഎസ് കോളജിലെ മികച്ച അധ്യാപകനെയും ആദ്യകാലത്തു കന്പ്യൂട്ടറും മറ്റും ജനകീയവൽക്കരിക്കുന്നതിനു പ്രവർത്തിച്ച സംഘടകനെയുമാണ് പ്രാസംഗികർ ചൂണ്ടിക്കാട്ടിയത്. പിതാവിനോടുള്ള അഗാധമായ സ്നേഹം നിറഞ്ഞു നിൽക്കുന്ന ഈ കൃതിയിൽ പിതാവും പുത്രനും തന്നെയാണ് മുഖ്യ കഥപാത്രങ്ങൾ.

നൈജീരിയയിലെ അനുഭവങ്ങളും അമേരിക്കയിലെ അനുഭവങ്ങളും കൂടിചേരുന്പോൾ പരിയാരം, മല്ലപ്പള്ളിയിൽ നിന്നുള്ള ജീവിത യാത്രയുടെ വൈവിധ്യ പൂർണമായ ചിത്രങ്ങളാണ് പുസ്തകം വരച്ചു കാട്ടുന്നത്. അവിടത്തെ ഗ്രാമീണ ചിത്രങ്ങൾ അതേപടി പുസ്തകത്തിൽ തെളിഞ്ഞു വരുന്നു. ലളിത മനോഹരമായ ഇംഗ്ലീഷിൽ ആകാംക്ഷ നിലനിർത്തുന്ന ആസ്വാദ്യകരമായ വായനാനുഭവമാണ് ഈ കൃതി.

ജാമാതാവ് കൂടിയായ റവ. റെന്നി വർഗീസ് ആയിരുന്നു എംസി. ന്യുയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റിലെ ആദ്യ ഇന്ത്യാക്കാരൻ ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്, ജോജി ജോസഫ്, ജെയ്സണ്‍ വർഗീസ്, ഡാളസിൽ നിന്നു സഹോദരൻ അലക്സ്, ബീഹാറിൽ നിന്ന് ഡോ. എബി മാത്യു, എന്നിവർ സംസാരിച്ചു.

ജോയിച്ചൻ പുതുക്കുളം

എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്