• Logo

Allied Publications

Europe
എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണത്തിന് എഴുപതിറ്റാണ്ട്
Share
ലണ്ടന്‍:ബ്രിട്ടീഷ് രാജ്ഞിയായി എലിസബത്ത് സ്ഥാനമേറ്റിട്ട് ഫെബ്രുവരി ആറിന് 70 വര്‍ഷം തികഞ്ഞു. ഭരണത്തിന്‍റെ പ്ളാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് ബെക്കിംഗ്ഹാം കൊട്ടാരം.

തൊണ്ണുറ്റഞ്ചുകാരി രാജ്ഞി അധികാരത്തിലേറിയത് 1952 ഫെബ്രുവരി ആറിനാണ്. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയും അവര്‍ക്കു മാത്രം സ്വന്തം.

വര്‍ഷം മുഴുവന്‍ ആഘോഷിക്കാനാണ് ബെക്കിംഗ്ഹാം കൊട്ടാരത്തിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി ജൂണ്‍ രണ്ടു മുതല്‍ അഞ്ചു വരെ നാലു ദിവസം ഇംഗ്ലണ്ടിൽ പൊതു അവധി പ്രഖ്യാപിച്ചു. അവധി ചരിത്രപരമായ നാഴികക്കല്ല് ആഘോഷിക്കാന്‍ ഒത്തുചേരാനുള്ള അവസരമൊരുക്കുമെന്ന് കൊട്ടാരത്തിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യവ്യാപക പുഡിംഗ് മത്സരങ്ങള്‍, സൈനിക പരേഡുകള്‍, പാര്‍ട്ടികള്‍ എന്നിവ സംഘടിപ്പിക്കും.

അതേസമയം വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ചാള്‍സ് രാജാവാകുമ്പോള്‍ രാജ്ഞിയാവുക ഭാര്യ കാമില തന്നെയാവും എന്നു ഉറപ്പായി. ചരിത്രപ്രധാന്യം കൈവരിക്കാവുന്ന പ്ളാറ്റിനം ജൂബിലി പ്രസ്താവനയിലൂടെയാണ് എലിസബത്ത് രാജ്ഞി ഇക്കാര്യം സ്ഥിരീകരിച്ചത്.

ചാള്‍സ് രാജാവാകുമ്പോള്‍ കാമിലയ്ക്കും പൂര്‍ണമായ അംഗീകാരം ലഭിക്കും. നിങ്ങളുടെ സേവിക, എലിസബത്ത് ആര്‍. എന്നു എഴുതി ഒപ്പുവച്ച് ബ്രിട്ടീഷ് ജനതയ്ക്കായി നല്‍കിയ ഒരു സന്ദേശത്തിലൂടെയാണ് എലിസബത്ത് രാജ്ഞി ഇക്കാര്യം അറിയിച്ചത്.

തനിക്കു ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ രാജ്ഞി, കാലം കഴിയുമ്പോള്‍ ചാള്‍സ് രാജാവാകുമെന്നും അപ്പോള്‍ കാമില രാജ്ഞി എന്നറിയപ്പെടണമെന്നും തനിക്കു തന്ന എല്ലാ സ്നേഹവും പിന്തുണയും അവര്‍ക്കും നല്‍കണമെന്നും സന്ദേശത്തിൽ രാജ്ഞി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ജോസ് കുമ്പിളുവേലില്‍

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.