• Logo

Allied Publications

Europe
ജർമനിയിൽ കോവിഡ് രോഗികളുടെ എണ്ണം റെക്കോർഡിൽ
Share
ബെർലിൻ: ജർമനിയിൽ ഏപ്രിൽ, മേയ് മാസം മുതൽ നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുമെന്ന് ആരോഗ്യ മന്ത്രിപ്രഫ. ഡോ കാൾ ലൗട്ടർബാക്ക് പത്രസമ്മേളനത്തിൽ പറഞ്ഞു. ജർമനിയിൽ കോവിഡ് അണുബാധകൾ റെക്കോർഡ് ഉയരത്തിൽ എത്തിയതോടെയാണ് ആരോഗ്യമന്ത്രി കാൾ ലൗട്ടർബാക്ക് ഒരു പൊതു വാക്സിൻ മാൻഡേറ്റിനായുള്ള ആഹ്വാനങ്ങൾ വീണ്ടും ആവർത്തിച്ചത്. ഈ വർഷം ആദ്യ പകുതിയിൽ മാൻഡേറ്റ് പ്രാബല്യത്തിൽ വരുത്തമെന്ന് അദ്ദേഹം പറഞ്ഞു.

ജർമനിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് അണുബാധകൾ റിപ്പോർട്ട് ചെയ്തതായി റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കണക്കു പ്രകാരം പുതിയ അണുബാധകരുടെ എണ്ണം 1,12,323 കണ്ടെത്തി. ഇൻസിഡെൻസ് റേറ്റ് 5584,4 ഉം രേഖപ്പെടുത്തി. ആശുപത്രി സംഭവങ്ങൾ 3.34. മരണങ്ങൾ 239 ആയി.

എന്നാൽ ആരോഗ്യ വകുപ്പിന്‍റെ സർവേ പറയുന്നതുപോലെ കൊറോണ മരണങ്ങളിൽ 20 ശതമാനം വരെ കൊറോണ ബാധിച്ച് മരിച്ചിട്ടില്ല എന്നും വെളിപ്പെടുത്തുന്നു. ഒൗദ്യോഗിക സ്ഥിതിവിവരക്കണക്കുകളിൽ കൊറോണ മരണങ്ങളായി കണക്കാക്കപ്പെടുന്ന മരിച്ച നിരവധിയാളുകൾ കൊറോണ ബാധിച്ച് മരിച്ചിട്ടില്ല എന്നാണ് പറയുന്നത്.

ഒമിക്രോണ്‍ വേരിയന്‍റ് വ്യാപിക്കുന്നതിനാൽ ജർമനിയുടെ എല്ലാ അയൽരാജ്യങ്ങളും ഇപ്പോൾ ഉയർന്ന അപകടസാധ്യതയുള്ളതായി കണക്കാക്കിയിരിയ്ക്കയാണ്. ജർമൻ സർക്കാർ ഞായറാഴ്ച ഓസ്ട്രിയയെ ഉയർന്ന അപകടസാധ്യതയുള്ള യാത്രാ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ചേർത്തപ്പോൾ ജർമനിയുടെ ഒന്പത് അയൽരാജ്യക്കാരും ഇപ്പോൾ ഹൈ റിസ്ക് പദവിയിലെത്തി.

നെതർലൻഡ്സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ചെക്ക് റിപ്പബ്ളിക്, പോളണ്ട്, ഡെൻമാർക്ക് എന്നിവ നേരത്തെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതോ അടുത്തിടെ രോഗം ബാധിച്ചതോ ആയ അതിർത്തി കടക്കുന്ന ആരെങ്കിലും 10 ദിവസത്തേക്ക് ക്വാറന്ൈ‍റനിൽ പോകണം. പരിശോധനാ ഫലം നെഗറ്റീവായാൽ ഐസൊലേഷൻ കാലയളവ് കുറയ്ക്കുകയും ചെയ്യാം. ഒമിക്രോണ്‍ വേരിയന്‍റ് വ്യാപിക്കുന്നതിനാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ റെക്കോർഡ് അണുബാധകൾ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ 200 രാജ്യങ്ങളിൽ ഏകദേശം 140 എണ്ണവും ജർമ്മനിയുടെ പട്ടികയിൽ ഉയർന്ന അപകടസാധ്യതയുള്ളവയാണ്.

ജോസ് കുന്പിളുവേലിൽ

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.