• Logo

Allied Publications

Americas
ഡാളസ് കൗണ്ടി വീണ്ടും കോവിഡ് റെഡ് അലര്‍ട്ടിലേക്ക്
Share
ഡാളസ് : ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് ഭീഷിണിയുടെ ലെവല്‍ റെഡിലേക്ക് ഉയര്‍ത്തുകയാണെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അറിയിച്ചു. കൗണ്ടി പബ്ലിക് ഹെല്‍ത്ത് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് റെഡ് ലവല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയേക്കാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവാണുണ്ടായിരിക്കുന്നത്.

ഒമിക്രോണ്‍ കേസുകളും കൗണ്ടിയില്‍ വര്‍ധിച്ചിട്ടുണ്ട്. ജനം കൂട്ടം കൂടുന്നത് നിയന്ത്രിക്കണമെന്നും, മാസ്‌ക് ധരിക്കണമെന്നും കൗണ്ടി പബ്ലിക് ഹെല്‍ത്ത് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും സ്വീകരിക്കുന്നത് ഒമിക്രോണിനെ ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.

കോവിഡ് കേസുകള്‍ അതിവേഗമാണ് വ്യാപിക്കുന്നതെന്ന് പാര്‍ക്ക് ലാൻഡ് ആശുപത്രി സിഎംഒ ഡോ. ജോസഫ് ചാങ്ങ് പറഞ്ഞു. നാം സ്വയം സംരക്ഷിക്കപ്പെടുകയും മറ്റുള്ളവരെ സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തോടുള്ള നമ്മുടെ കടമയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ എല്ലാവരും തയാറാകണമെന്നും ചാങ്ങ് അഭ്യര്‍ഥിച്ചു.

പി.പി. ചെറിയാന്‍

നായർ ബനവലന്‍റ് അസോസിയേഷന് നവ നേതൃത്വം.
ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് കോടതി.
ന്യൂയോർക്ക്: കോടതി ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ
യുഎസിൽ മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ കമ്പനികൾ.
ന്യൂയോർക്ക്: യുഎസ് വിപണിയിൽ നിന്ന് പ്രധാന ജീവൻ രക്ഷാ മരുന്നുകൾ തിരിച്ച് വിളിച്ച് ഇന്ത്യൻ കന്പനികളായ സിപ്ലയും ഗ്ലെൻമാ
കെ.എം. ഏലിയമ്മ അന്തരിച്ചു.
തിരുവല്ല: ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ പരേതനായ കെ.സി. ജോർജിന്‍റെ ഭാര്യ റിട്ടയേർഡ് അധ്യാപിക കെ.എം.
മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല.
ഒട്ടാവ: ചാലക്കുടി സ്വദേശനിയായ യുവതി കാനഡയിൽ വീടിനകത്ത് ദുരൂഹമായ സാഹചര്യത്തിൽ മരിച്ചനിലയിൽ.