• Logo

Allied Publications

Americas
ബിജു ജോൺ കോശി, ശ്രീവിദ്യ പാപ്പച്ചൻ, ന്യൂയോർക്ക് സിറ്റി ജഡ്ജിമാർ
Share
ന്യൂയോർക്ക്: രണ്ട് ഇന്ത്യാക്കാരടക്കം 12 പേരെ വിവിധ കോടതികളിൽ ജഡ്ജിമാരായി ന്യു യോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ളാസിയോ നിയമിച്ചു. ഒരാളെ ഫാമിലി കോടതിയിലേക്കും ഏഴു പേരെ സിവിൽ കോടതിയിലേക്കും നാല് പേരെ ക്രിമിനൽ കോടതിയിലേക്കുമാണ് നിയമിച്ചത്.

ബിജു ജോൺ കോശിയെ ക്രിമിനൽ കോടതി ജഡ്ജി ആയും ശ്രീവിദ്യ പാപ്പച്ചനെ സിവിൽ കോടതി ജഡ്ജി ആയുമാണ് നിയമിച്ചിട്ടുള്ളത്. 12 പേരിൽ ഇവർ രണ്ടു പേർ മാത്രമാണ് മലയാളികളായ ഇന്ത്യക്കാർ.

പരിചയ സമ്പന്നനായ ട്രയൽ ലോയറും കൗൺസലറുമാണ് ബിജു ജോൺ കോശി. സമാനതകളില്ലാത്ത ക്രിമിനൽ നിയമപരിചയം കൈമുതലായുണ്ട്. ബ്രോങ്ക്‌സ് ഡിസ്ട്രിക്ട് അറ്റോർണി ഓഫീസിലെ പ്രോസിക്യൂട്ടർ എന്ന നിലയിൽ ബിജു നൂറുകണക്കിന് കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ചെറിയ കുറ്റങ്ങൾ മുതൽ സായുധ കവർച്ചകൾ, കൊലപാതകശ്രമങ്ങൾ, ഗാങ്ങുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ കൗണ്ടിയിലെ ഏറ്റവും അക്രമാസക്തമായ ചില കുറ്റങ്ങൾ വരെ ഇവയിൽ പെടും.

ജഡ്ജിമാരായി രണ്ട് ഇന്ത്യാക്കാരുടെ നിയമനം സമൂഹത്തിനു, പ്രത്യേകിച്ച് മലയാളികൾക്ക്, അഭിമാനമായി. സ്റ്റേറ്റ് യൂണിഫൈഡ് കോർട്ട് സിസ്റ്റത്തിലേക്കാണ് ബിജു ജോൺ കോശിയുടെയും ശ്രീവിദ്യ പാപ്പച്ചൻറെയും നിയമനം. ഏഴു വർഷത്തേക്കാണ് ജഡ്ജിമാരുടെ നിയമനം. തെരെഞ്ഞെടുക്കപ്പെടുന്ന ജഡ്ജിമാരും നിയമിക്കപ്പെടുന്ന ജഡ്ജിമാരുമുണ്ടെന്നതിനാൽ കുറച്ച് സങ്കീർണമാണ് ഈ സിസ്റ്റം മനസിലാക്കാൻ.

മാരാമൺ മുണ്ടക്കൽ കുടുംബാംഗം ജോൺ കോശിയുടെയും അന്തരിച്ച ആലീസ് കോശിയുടെയും ഏക മകനാണ് ജഡ്ജ് ബിജു ജോൺ കോശി. പത്തനംതിട്ട പൂക്കൊട്ട് കുടുംബാംഗവും ബാങ്ക് ഓഫ് അമേരിക്കയിൽ വൈസ് പ്രസിഡന്‍റുമായ ലിനോ കോശിയാണ് ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്.

മികച്ച പ്രാക്ടീസുള്ള അറ്റോർണി ആയിരിക്കുന്നതാണോ ജഡ്ജി ആകുന്നതാണോ നല്ലത് എന്ന ചോദ്യത്തിന് ജഡ്ജി പദവി പണവുമായി ബന്ധപ്പെട്ടതല്ലെന്നു ജഡ്ജ് കോശി ചൂണ്ടിക്കാട്ടി. സമൂഹത്തെ സേവിക്കാൻ കിട്ടിയ ഒരവസരമായിട്ടാണ് താൻ ഇതിനെ കാണുന്നത്.

ലോ എൻഫോഴ്‌സ്‌മെന്‍റ് രംഗത്തുള്ള മലയാളികളൊക്കെ വലിയ വെല്ലുവിളികൾ നേരിടുന്നവരാണ്. തന്‍റെ കാര്യവും വ്യത്യസ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസ്ട്രിക്ട് അറ്റോർണിയുടെ ഓഫീസിൽ ചീഫ് എന്ന നിലയിൽ ഏറെ ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ടി വന്നു. അപ്പോൾ വെല്ലുവിളികളും കൂടും. വംശീയത മുതൽ എതിർപ്പ് കണ്ടുവെന്ന് വരും. പക്ഷെ ജോലിയിൽ സത്യസന്ധതയും ആത്മാര്ഥതയും കാണിക്കുമ്പോൾ എതിർപ്പുകൾ തനിയെ കെട്ടടങ്ങും. സ്വന്തം ജോലി ഏറ്റവും മികച്ച രീതിയിലും നിർഭയമായും നിഷ്പക്ഷമായും ചെയ്യുമ്പോൾ വിമർശനങ്ങൾ ഇല്ലാതാകും. ഇതാണ് തന്‍റെ അനുഭവം ബിജു ജോൺ ചൂണ്ടിക്കാട്ടി.

ലീഗൽ എയ്ഡ് സൊസൈറ്റിയിൽ സ്റ്റാഫ് അറ്റോർണി ആയി നിയമ ജീവിതം ആരംഭിച്ച ശ്രീവിദ്യ പാപ്പച്ചൻ ഒമ്പത് വർഷത്തിലേറെയായി ഈ മേഖലയിൽ തുടരുന്നു. അതിനുശേഷം ന്യൂയോർക്ക് കൗണ്ടി ക്രിമിനൽ കോടതിയിലെ ജഡ്‌ജ്‌ ജോഷ് ഇ. ഹാൻഷാഫ്റ്റിന്‍റെ കോർട്ട് അറ്റോർണിയായി.

ജഡ്ജ് പാപ്പച്ചൻ മസാച്യുസെറ്റ്സ് ആംഹെർസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. തുടർന്ന് ഹോഫ്സ്ട്രാ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ നിന്ന് നിയമ ബിരുദവും നേടി.
ഫ്ലോറൽ പാർക്കിലുള്ള അറ്റോർണി സ്റ്റാൻലി പാപ്പച്ചൻന്‍റെ ഭാര്യയാണ് ശ്രീവിദ്യ.

ജോയിച്ചൻ പുതുക്കുളം

എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്