• Logo

Allied Publications

Europe
ഒലാഫ് ഷോൾസ് ജർമനിയുടെ ചാൻസലറായി അധികാരമേറ്റു
Share
ബെർലിൻ: അംഗലാ മെർക്കലിന്‍റെ പിൻഗാമിയായി ഫെഡറൽ ജർമനിയുടെ ഒൻപതാമത്തെ ചാൻസലറായി ഒലാഫ് ഷോൾസ് തെരഞ്ഞെടുക്കപ്പെട്ടു. 63 കാരനായ ഷോൾ മെർക്കലിന്‍റെ മന്ത്രിസഭയിലെ ഉപചാൻസലറും ധനകാര്യമന്ത്രിയുമായിരുന്നു. ഫെഡറൽ രാജ്യത്തിന്‍റെ ഇരുപതാമത്തെ പാർലമെന്‍റ് സമ്മേളനത്തിലാണ് എസ്പിഡി, ഗ്രീൻസ്, എഫ്ഡിപി എന്നി കക്ഷികൾ ഉൾപ്പെടുന്ന ട്രാഫിക് ലൈറ്റ് മുന്നണി സഖ്യത്തിന്‍റെ നേതാവായി ചാൻസലർ സ്ഥാനത്തേയ്ക്ക് ഷോൾസ് തെരഞ്ഞെടുക്കപ്പെട്ടത്.

പാർലമെന്‍റിലെ ആകെയുള്ള 735 അംഗങ്ങളിൽ സഖ്യത്തിന് 416 അംഗങ്ങളാണുള്ളത്. വോട്ടെടുപ്പിൽ 395 അംഗങ്ങളുടെ പിന്തുണയാണ് ഷോൾസിന് ലഭിച്ചത്. 303 അംഗങ്ങൾ എതിർത്ത് വോട്ട് രേഖപ്പെടുത്തി. കേവല ഭൂരിപക്ഷത്തിന് 369 എന്ന മാന്ത്രിക സംഖ്യയും മറികടന്നാണ് ഷോൾസ് പുതിയ ചാൻസലറായി ചരിത്രമെഴുതിയത്. ഇതോടെ 16 വർഷത്തെ മെർക്കലിന്‍റെ, സിഡിയു ഉൾപ്പെടുന്ന യാഥാസ്ഥിതികരുടെ ഭരണയുഗത്തിന് അന്ത്യമായി.

പുതിയ ചാൻസലർ ഭരണഘടനാ നിയമമനുസരിച്ച് പാർലമെന്‍റ് സ്പീക്കർ ബേർബൽ ബാസ് മുന്പാകെ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ഫെഡറൽ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറിൽ നിന്നും അധികാര സർട്ടിഫിക്കറ്റ് സ്വീകരിച്ചു.

ഉച്ചയ്ക്ക് മൂന്നിനാണ് ചാൻസലർ സ്ഥാനമൊഴിയുന്ന അംഗലാ മെർക്കലിൽ നിന്നും ഷോൾസ് അധികാരകൈമാറ്റം നടന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനെ കക്ഷി നേതാക്കൾ അഭിനന്ദിച്ചു.കഴിഞ്ഞ 31 വർഷമായി ജർമനിയുടെ, യൂറോപ്പിന്‍റെ ലോകത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തിൽ തിളങ്ങി നിന്നിരുന്ന അംഗലാ മെർക്കലിന്‍റെ രാഷ്ട്രീയ യുഗത്തിന് ഇന്ന് പരിസമാപ്തിയായി.

ജർമനിയുടെ പുതിയ മുഖമായ ഷോൾസിന്‍റെ മന്ത്രിസഭയിൽ ചാൻസലർ ഉൾപ്പടെ 17 അംഗങ്ങളാണുള്ളത്. ഇതിൽ 8 അംഗങ്ങളും വനിതകളാണ്. ലിംഗസമത്വ മന്ത്രിസഭയിലെ താക്കോൽ സ്ഥാനങ്ങൾ കൂടുതലും വനിതകളിലാണ്.

പുതുതായി സ്ഥാനമേറ്റ ചാൻസലർ ഷോൾസിനെ ഡോ. മെർക്കൽ അഭിനന്ദനിച്ചു. ഒപ്പം നന്ദിയും എല്ലാ ആശംസകളും അറിയിച്ചു.

സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഷോൽസിന്‍റെ മാതാപിതാക്കളായ ഗെർഹാർഡും ക്രിസ്റ്റൽ ഷോൾസും പാർലമെന്‍റിൽ എത്തിയിരുന്നു.

ജോസ് കുന്പിളുവേലിൽ

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.