ഡാളസ് : അന്തരിച്ച കവിയും കഥാകൃത്തും ഗാനരചയിതാവുമായ കവി ജേക്കബ് മനയിൽ (87) അനുസ്മരണ സമ്മേളനം ഡാളസിൽ നടത്തപ്പെട്ടു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ രാവിലെ ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണസമ്മേളനത്തിൽ ഡാളസിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു. മൗന പ്രാർഥനയോടെ ആരംഭിച്ച സമ്മളനത്തിൽ ഷാജി മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
ഡാളസിലെ സാഹിത്യ സാംസ്കാരിക വേദികളിൽ നിറസാന്നിധ്യവും കേരള ലിറ്റററി മുൻ പ്രസിഡന്റ് മായ തലവടി കളങ്ങര മനയിൽ ഇരുപത്താറിൽ കുടുംബാഗവും പ്രവാസിയായിരുന്ന ജേക്കബ് മനയിൽ തുള്ളൽ പാട്ടുകളിലൂടാണ് എഴുത്തിലേക്ക് തിരിഞ്ഞത്. കവിത, ശ്ലോകം, നാടൻപാട്ട്, വള്ളപ്പാട്ട്, കഥ, സ്മരണാഞ്ജലി, നർമ്മകഥ, നിരൂപണം തുടങ്ങി നിരവധി ഗ്രന്ഥങ്ങളും ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നതായി കേരള ലിറ്റററി പ്രസിഡന്റ് സിജു ജോർജ് അനുസ്മരിച്ചു.
പ്രവാസി ഗ്രന്ഥകർത്താവെന്ന നിലയിൽ നിരവധി പുരസ്കാരങ്ങളും ലഭിച്ച കവിയും, പൊതുപ്രവർത്തകനുമായ ജേക്കബ് മനയിൽ അക്ഷരശ്ലോക സാഗരം, സുഭില സുമങ്ങൾ, സ്വർഗത്തിലെ പാപി, മലയാളി മാഹാത്മ്യം തുള്ളൽപാട്ട്, വിലാപകാവ്യംസ്മരണാഞ്ജലി, മീനുക്കുട്ടി, ദാവീദ് വിജയംതുള്ളൽപാട്ട്, ലാസർഖണ്ഡകാവ്യം, ഞാൻ മരിച്ചാൽനർമ്മകഥകൾ, മേടയിലെ കുഞ്ഞ്കവിത, മധുമാംസം, പെനിയൻതുള്ളൽപാട്ട്, മനയിൽകുടുംബം എന്നിങ്ങളെ നിരവധി കൃതികൾ രചിച്ചിരുന്നതായി ഇന്ത്യപ്രസ്ക്ലബ് നോർത്ത് ടെക്സസ് ചാപ്റ്റർ സെക്രട്ടറി പി.പി. ചെറിയാൻ പറഞ്ഞു.
ഏറെക്കാലം അമേരിക്കയിലായിരുന്നെങ്കിലും കുട്ടനാട്ടിൻ തനിമയും വായ്ത്താരിയും മനസിൽ കൊണ്ടുനടക്കുകയും പാടശേഖരങ്ങളെയും ഗ്രാമീണതയെയും വരി പുണർണ ജേക്കബ് മനയിലിന്റെ മിക്ക കവിതകളിലും കുട്ടനാടിന്റ കാർഷികമേഖലയ്ക്കുണ്ടായ ഉണർവ് വിഷയമായിരുന്നു. കുട്ടനാട്ടിൽ പണ്ടുകാലങ്ങളിൽ തുടർന്നുവന്നിരുന്ന കൃഷിയും ഇപ്പോഴത്തെ കൃഷിരീതിയും തമ്മിലുള്ള വ്യത്യാസവും ചെറിയ വാ ചാലുകളിൽ വലവീശിയും ചൂണ്ടയിട്ടും മീൻ പിടിക്കുന്ന കഥകളും അദ്ദേഹത്തിന്റെ കവിതകളിലുണ്ടായിരുന്നതായി അനേക വർഷം അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന എബ്രഹാം മാത്യു (കുഞ്ഞുമോൻ) അനുസ്മരിച്ചു.
ആദ്യകാലങ്ങളിൽ തലവടിയിൽ ആയിരുന്നുവെങ്കിലും പിന്നീട് മക്കൾക്കൊപ്പം അമേരിക്കയിൽ ജീവിതം ചെലവഴിച്ചു. രണ്ടായിരത്തോടെ ഭാര്യ മരിച്ചതോടെ ഒറ്റയ്ക്കായി. വളരെക്കാലം ജ·നാടുമായി വിട്ടുനിന്നെങ്കിലും പഴയ തലമുറയിലുള്ള വലിയൊരു സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാളസിൽ ആദ്യമായി മലങ്കര ഓർത്തഡോക്സ് ഇടവക സ്ഥാപിക്കുന്നതിന് വിലയേറിയ സംഭാവനകൾ നൽകുകയും സഭാ വേർതിരിവില്ലാതെ എല്ലാവരെയും സ്നേഹിക്കുകയും ചെയ്ത വലിയൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മനയിൽ ജേക്കബെന്ന് കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സെക്രട്ടറി അലക്സ് അലക്സാണ്ടർ പറഞ്ഞു
തുടർന്ന് കേരളഅസോസിയേഷനെ പ്രതിനിധീകരിച്ചു അനശ്വരം മാംന്പിള്ളി അനുസ്മരണ പ്രസംഗം നടത്തി .കേരള അസോസിയേഷൻ ആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്ന മനയിൽ ജൈക്കബെന്നും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. തുടർന്നു കവിയുടെ രചനകിൽ ഒന്നായ ഒരു മനോഹര ഗാനം ആലപിക്കുകയും ചെയ്തു. മക്കളായ മറിയ, സാറ എന്നിവർ പിതാവിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു.
പിപി ചെറിയാൻ
|