• Logo

Allied Publications

Europe
ജർമനിയിൽ വാക്സിനു പകരം കുത്തിവച്ചത് ഉപ്പുവെള്ളം; നഴ്സിനെതിരേ അന്വേഷണം
Share
ബെർലിൻ: ജർമനിയിൽ വാക്സിനു പകരം ഉപ്പം ലായനി കുത്തിവച്ചതായി ആരോപണത്തെ തുടർന്ന് 40 കാരിയായ ക്വാളിഫൈഡ് നഴ്സിനെതിരെ അന്വേഷണം ആരംഭിച്ചു. വടക്കൻ ജർമനിയിലെ ലോവർ സാക്സൻ സംസ്ഥാനത്തിലെ നോർത്ത് സീ തീരത്തിനടുത്തുള്ള ഫ്രീസ്ലാന്‍റ് ജില്ലയിലെ റോഫ്ഹൗസൻ വാക്സിനേഷൻ സെന്‍ററിലാണ് സംഭവം.

ബയോണ്‍ടെക്കിന് വാക്സിനും ഉപ്പു വെള്ളവുമായി കലർത്തി കുത്തിവയ്പ്പ് നടത്തിയെന്ന ആരോപണം ഉയർന്നതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ മാർച്ച് 5നും ഏപ്രിൽ 20 നുമിടയിൽ 8,000 അധികം ആളുകൾക്ക് വാക്സിനേഷൻ നൽകിയതിൽ അട്ടിമറിയായിരുന്നു എന്നാണ് സംശയം. 70 വയസിനു മുകളിൽ പ്രായമുള്ള 8557 പേർക്ക് ഫൈസർ ബയോണ്‍ടെക് വാക്സിൻ ഉപ്പുവെള്ളവുമായി ചേർത്ത് കുത്തിവച്ചതായി സംശയിക്കുന്നു. ജർമൻ റെഡ് ക്രോസ് സെന്‍ററിലാണ് സംഭവം. അവിടുത്തെ ജനസംഖ്യയുടെ 8.9 ശതമാനമാണ് കുത്തിവയ്പ്പെടുത്തത്. അവരിൽ ഭൂരിഭാഗവും 70 വയസിനു മുകളിലുള്ളവരാണ്. 8557 പേരിൽ 3,600 പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് പരിരക്ഷയില്ല എന്നും വെളിപ്പെട്ടിട്ടുണ്ട്. സംഭവം അറിഞ്ഞയുടൻ നഴ്സിനെ റെഡ് ക്രോസിൽ നിന്ന് പിരിച്ചുവിട്ടു.

പരിചയസന്പന്നയായ നഴ്സ് നൽകിയ കുത്തിവയ്പ്പിന് പിന്നാലെ ആളുകളുടെ ജീവൻ രക്ഷിക്കാൻ 8557 പേർക്ക് ഇപ്പോൾ വീണ്ടും പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടിവന്നു. സഹജോലിക്കാരിയ്ക്ക് സംശയം തോന്നിയതിന്‍റെ പേരിൽ വാക്സിൻ ലഭിച്ചവരുടെ രക്തം പരിശോധിച്ചപ്പോഴാണ് വാക്സിൻ ലഭിച്ചവർക്ക് പ്രതിരോധശേഷി കിട്ടിയില്ലന്ന് തെളിഞ്ഞത്.

ആളുകളുടെ വാക്സിനേഷൻ പരിരക്ഷ പരിശോധന അധികാരികൾ വീണ്ടും നടത്തുകയാണ്. മിക്കവർക്കും വീണ്ടും കുത്തിവയ്പ്പ് നൽകേണ്ടിവന്നു. കുത്തിവയ്പ്പ് ലഭിച്ചവരിൽ പലരും 70 വയസിനു മുകളിൽ പ്രായമുള്ളവരാണ് പാൻഡെമിക്കിലെ ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകാരാണ്. അതേസമയം നഴ്സ് ആറ് പേർക്ക് ഒരു വാക്സിൻ കുപ്പി തറയിൽ വീണെന്ന വസ്തുത മറയ്ക്കാൻ ഉപ്പുവെള്ളം നൽകിയതായി സമ്മതിച്ചിട്ടുണ്ട്.

വൈറസിന്‍റെ വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള സർക്കാരിന്‍റെ നിയന്ത്രണങ്ങളെ വിമർശിച്ചുകൊണ്ട് 40 കാരിയായ സ്ത്രീ സോഷ്യൽ മീഡിയയിൽ ന്ധകൊറോണ നിർണായക വിവരങ്ങൾന്ധ പങ്കുവെച്ചതും അന്വേഷണത്തിന് ആക്കം കൂട്ടുന്നുവെന്ന് ഇൻസ്പെക്ടർ പീറ്റർ ബിയർ പറഞ്ഞു.

ഒരു രാഷ്ട്രീയ ഉദ്ദേശ്യം നഴ്സിന്‍റെ നടപടിയെ പ്രേരിപ്പിച്ചേക്കാമെന്ന് കാര്യം പോലീസ് തള്ളിക്കളയുന്നില്ല. ഇവരുടെ അഭിഭാഷകർ അത് നിരസിക്കുകയും ഉപ്പുവെള്ള കൈമാറ്റത്തിന്‍റെ റിപ്പോർട്ടുചെയ്ത സ്കെയിലും തർക്കിക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ സാക്ഷികളെ വിസ്തരിക്കുന്നുണ്ട്, കേസിൽ ഇതുവരെ കുറ്റപത്രങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ജർമ്മനിയിൽ നിരവധി വാക്സിനേഷൻ വിരുദ്ധ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. കോവിഡ് വ്യാപിക്കുന്നതിനെക്കുറിച്ചുള്ള ഉൗദ്യോഗിക വിവരങ്ങളും നിഗമനങ്ങളും തള്ളിക്കളയുന്നവരിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും ഉൾപ്പെടുന്നു.

ജർമനിയിൽ ഇതുവരെ 50 ശതമാനത്തിലധികം ജനങ്ങൾക്ക് പൂർണതോതിലുള്ള കുത്തിവയ്പ്പും 605 അധികം ആളുകൾക്ക് ഒരുഡോസ് വാക്സിനും ലഭിച്ചിട്ടുണ്ട്. എന്നിരുന്നാണ് ഡെൽറ്റ വകഭേദം വ്യാപനം രാജ്യത്തെ പൂർണമായും ഗ്രസിച്ചു. എന്നിരുന്നാലും മരണ നിരക്ക് കുറവാണ്. കോവിഡ്നിരക്ക് പത്തിൽ താഴെയായിരുന്നത് നിലവിൽ 27.6 ആയി ഉയർന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.