• Logo

Allied Publications

Australia & Oceania
ജോർജ് സണ്ണി നിര്യാതനായി
Share
മെൽബണ്‍: കേരള ന്യൂസിന്‍റെ മാനേജിംഗ് എഡിറ്ററും ഒഐസിസി മുൻ ജനറൽ സെക്രട്ടറിയുമായ ജോർജ് തോമസിന്‍റെ (ലാലുച്ചായൻ) സഹോദരൻ കീക്കൊഴൂർ തോട്ടത്തിൽ (പൈങ്ങാട്ട്) ജോർജ് സണ്ണി മീൻ പിടിക്കുന്നതിനിടെ പന്പാനദിയിൽ മുങ്ങി മരിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് ചെറുവള്ളവുമായി പന്പാനദിയിൽ തനിയെ മീൻ പിടിക്കാൻ പോയ സണ്ണിയെ വലയിൽ കുരുങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. കാലിൽ വലകുടുങ്ങി മരിച്ചതാകാമെന്ന് സംശയിക്കുന്നു. കാട്ടൂർ അന്പലത്തിന് മുൻപിലെ മൂട്ടിൽ കുരുങ്ങി വള്ളവും വലയും കിടക്കുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദ്ദേഹം കോഴഞ്ചേരി ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രത്യേക സാഹചര്യത്തിൽ കോവിഡ് പിരിശോധനയും പോസ്റ്റ് മോർട്ടവും നടത്തി. ശവസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച 8 രാവിലെ 11ന് കീക്കൊഴൂർ മാർതോമാ പള്ളിയിൽ.. പരേതനായ പി.ടി. ജോർജിന്‍റെയും തങ്കമ്മ ജോർജിന്‍റെയും മകനാണ് ജോർജ് സണ്ണി. ഭാര്യ: ഗ്രേയ്സി. മക്കൾ: സുജി, സിജി. മരുമക്കൾ: ഷാലിയ, സുജു. മറ്റുസഹോദരൻ: മോനി (പൂനെ).

റിപ്പോർട്ട്: ജോസ് എം. ജോർജ്

സിഡ്നിയിൽ ആരാധനയ്ക്കിടെ ബിഷപ്പിന് കുത്തേറ്റു.
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ആരാധനയ്ക്കിടെ ബിഷപ്പിന് കുത്തേറ്റു. ബിഷപ് മാർ മാരി ഇമ്മാനുവലിനാണ് കുത്തേറ്റത്.
സിഡ്നിയിൽ കത്തിയാക്രമണം; ആറു മരണം, അ­ക്ര­മി­യെ പോ­ലീ­സ് വധിച്ചു.
സി­ഡ്‌നി: ഓ­സ്‌­ട്രേ­ലി­യ­യി­ലെ ഷോ­പ്പിം­ഗ് മാ­ളില്‍ ആ­ക്ര­മണം.
നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബ് വിഷു  ഈസ്റ്റർ ആഘോഷം വെള്ളിയാഴ്ച.
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്‍റെ (എൻഎംസിസി) വാർഷിക പൊതുയോഗവും വിഷു ഈസ്റ്റർ ആഘോഷവും വെള്ളിയാഴ
ഗോൾഡ് കോസ്റ്റിൽ ഈസ്റ്റർ വിഷു സംയുക്ത ആഘോഷം സംഘടിപ്പിച്ചു.
ഗോൾഡ്കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ഈസ്റ്റർ വിഷു ആഘോഷങ്ങൾ വിവ
‌യുഡിഎഫിന്‍റെ വിജയത്തിനായി വാർ റൂം തുറന്ന് ഒഐസിസി‌ ഓഷ്യാന.
മെൽബൺ: ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ വിജയം ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾക്കാ‌യി വാർ റൂം തുറന്ന് കോൺഗ്രസി