• Logo

Allied Publications

Australia & Oceania
30 സെക്കൻഡ് മാത്രമുള്ള ചലച്ചിത്രം; "അറ്റൻഷൻ' ചരിത്രത്തിലേക്ക്
Share
ബ്രിസ്ബെയ്ന്‍: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞതും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നതുമായ ചലച്ചിത്രത്തിന്‍റെ ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് ബ്രിസ്ബെയ്നില്‍ നടന്നു. 30 രാജ്യങ്ങളിലെ അഭിനേതാക്കളേയും സാങ്കേതിക വിദഗ്ധരും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്.

"അറ്റന്‍ഷന്‍' എന്ന ചിത്രത്തിന്‍റെ ദൈര്‍ഘ്യം 30 സെക്കൻഡ് മാത്രമാണ്. വലിയ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്‍റെ രചനയും നിർമാണവും സംവിധാനവും നിർവഹിക്കുന്നത് സന്ദേശ ചലച്ചിത്ര രംഗത്തെ ശ്രദ്ധേയനായ ജോയ് കെ. മാത്യുവാണ്.

ചുരുങ്ങിയ സമയത്തിൽ രണ്ട് മികച്ച സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ടാണ് ലോകത്തിലെ ഏറ്റവും ചെറിയ റിയലിസ്റ്റിക് ചിത്രം നിര്‍മിക്കാന്‍ ജോയ് ഒരുങ്ങുന്നത്.

തൃശൂര്‍ സ്വദേശിയും ചെന്നൈയില്‍ സംഗീത കോളജ് വിദ്യാര്‍ഥിയുമായ സഞ്ജയ് സുകുമാരനാണ് ചിത്രത്തിന്‍റെ പ്രമോഷന്‍ ഗാനവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ക്വീന്‍സ്‌ലാന്‍ഡിലെ ടാരമാലിന്‍ മൂവി സ്റ്റുഡിയോയില്‍ പ്രശസ്ത സൗണ്ട് എന്‍ജിനീയര്‍ അലന്‍ ലാഹേയുടെ നേതൃത്വത്തിലാണ് റെക്കോര്‍ഡിംഗ് പൂര്‍ത്തിയായത്.

പ്രശസ്ത അറബ്ഇംഗ്ലീഷ് ഗായിക ഷിറിന്‍ മായിഡ്, ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയരായ ആഗ്നസ് ജോയ്, തെരേസ ജോയ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

രണ്ട് തരത്തിലാണ് പ്രമോ ഗാനം പുറത്തിറങ്ങുന്നത്. ചിത്രത്തിൽ അഭിനയിക്കുന്ന 30 രാജ്യങ്ങളില്‍ നിന്നുള്ളവരെ സിംഗിള്‍ പോസ്റ്ററിൽ ഗ്രാഫിക്സ് ഉപയോഗിച്ച് ഉൾപ്പെടുത്തിയും പാട്ടിനൊപ്പം നടീനടന്മാർ ചുവടുവച്ചും പ്രമോഗാനമെത്തും.

മനുഷ്യന്‍റെ നിലനില്‍പ്പിന് ആധാരമായ കരുതലിന്‍റെയും സഹാനുഭൂതിയുടേയും സ്നേഹത്തിന്‍റെയും പുത്തന്‍ഗാഥ രചിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ ബ്രിസ്ബെയ്നില്‍ ടൂവോംഗ് കമ്യൂണിറ്റി മീറ്റിംഗ് പ്ലാസയില്‍ സംവിധായകന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഐക്യരാഷ്ട്ര സഭ അസോസിയേഷന്‍ ഓസ്ട്രേലിയ ക്വീന്‍സ്‌ലാൻഡ് പ്രസിഡന്‍റ് ഡോ.ഡൊണല്‍ ഡേവിസും ബ്രിസ്ബെന്‍ മൂവി മേക്കേഴ്സ് പ്രസിഡന്‍റ് പീറ്റര്‍ വാട്ടര്‍മാനും ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു.

ലോകത്തിലെ ആദ്യ മുഴുനീള ചലച്ചിത്ര വിസ്മയത്തിന് സാക്ഷ്യം വഹിച്ച ഓസ്ട്രേലിയയില്‍ നിന്നു തന്നെയാണ് ഏറ്റവും ചെറിയ ചലച്ചിത്രവും പൂര്‍ത്തിയാക്കുന്നത്. ഒന്നര വര്‍ഷമായി ചിത്രത്തിന്‍റെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നുവെന്ന് ചേര്‍ത്തല സ്വദേശിയായ സംവിധായകന്‍ പറഞ്ഞു.

മാര്‍ച്ച് ആദ്യവാരം ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് കോവിഡ് 19 പ്രതിസന്ധി തുടങ്ങിയത്. ലോക്ക്ഡൗണ്‍ കഴിയുമ്പോൾ ചിത്രീകരണം ആരംഭിക്കും. ഓസ്ട്രേലിയയിലെ പ്രമുഖ തീയറ്ററില്‍ സാഹിത്യ, ചലച്ചിത്ര, സംഗീത, രാഷ്ട്രീയ, പത്രദൃശ്യ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങില്‍ ചിത്രം റിലീസ് ചെയ്യും.

സന്ദേശ ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജോയ് ചെറുതും വലുതുമായ 11 ഓളം ചിത്രങ്ങളും മൂന്ന് ഡോക്യുമെന്‍റികളും ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമായ സംവിധായകൻ ക്വീന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്‍റെയും ആര്‍എഡി എഫിന്‍റെയും ബനാന ഷെയര്‍ കൗണ്‍സിലിന്‍റെയും സഹായത്തോടെ ചലച്ചിത്രം നിര്‍മിക്കാന്‍ അവസരവും പുരസ്കാരവും ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ സംവിധായകനാണ്.

എന്‍റെ കേരളം കലാസന്ധ്യ ശനിയാഴ്ച ഗ്രീന്‍വേലിൽ.
മെല്‍ബണ്‍: എന്‍റെ കേരളം കലാസന്ധ്യ ശനിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഗ്രീന്‍വേല്‍ കോള്‍ബി കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേ
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം; 11,000 പേരെ ഒഴിപ്പിച്ചു.
മനാഡോ: ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം നടന്ന പ്രദേശത്തുനിന്നു 11,000 പേരെ ഒഴിപ്പിച്ചു.
കെയിൻസിലും ടൗൺസ്‌വില്ലിലും ഓൾ ഓസ്ട്രേലിയ വടംവലി ടുർണമെന്‍റ് സംഘടിപ്പിക്കുന്നു.
ടൗൺസ്‌വിൽ: കെയിൻസ് മലയാളി അസോസിയേഷനും ടൗൺസ്‌വിൽ മലയാളി അസോസിയേഷനും ഓൾ ഓസ്ട്രേലിയ വടംവലി ചാമ്പ്യന്‍ഷിപ്പുകൾ സം
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ ക്വീൻസ്‌ലാൻഡ് കേരള ചാപ്റ്റർ.
ക്വീൻസ്‌ലാൻഡ്: ഐഒസി ഓസ്ട്രേലിയയുടെ ക്വീൻസ്‌ലാൻഡ് കമ്മിറ്റി രൂപീകൃതമായി.
ഓസ്ട്രേലിയ ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ ഗ്രാൻഡ് ഈസ്റ്റർ,വിഷുദിനാഘോഷം.
ജീലോംഗ്: ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ നടത്തിയ ഗ്രാൻഡ് ഈസ്റ്റർ വിഷുദിനാഘോഷം ഈ മാസം 14ന് ജീലോംഗ് വെസ്റ്റ് ടൗൺ ഹാളിൽ