തടയണകൾ വീണ്ടും നിറഞ്ഞു; കുടിവെള്ള വിതരണ നിയന്ത്രണങ്ങൾ നീക്കി
Tuesday, May 14, 2024 1:17 AM IST
ഒറ്റപ്പാലം: മഴയും, മലമ്പുഴയും തുണച്ചു. തടയണകളിൽ നീരൊഴുക്ക് കനത്തതോടെ ജലവിതരണത്തിൽ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ലക്കിടി, മീറ്റ്ന, ഷൊർണൂർ സമഗ്ര ശുദ്ധജല പദ്ധതികളുടെ പമ്പിംഗിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ജല വിതരണം പൂർവസ്ഥിതിയിലായി. ഒറ്റപ്പാലം, അമ്പലപ്പാറ പദ്ധതികളുടെ സ്രോതസായ ഭാരതപ്പുഴയിലെ മീറ്റ്ന തടയണയിൽ ജലനിരപ്പും വലിയ രീതിയിൽ ഉയർന്നു കഴിഞ്ഞു.

ചരിത്രത്തിൽ ആദ്യമായി തടയണ വറ്റിയതോടെയാണ് ഏപ്രിൽ അവസാന വാരം ശുദ്ധജല വിതരണ പദ്ധതികൾ കടുത്ത പ്രതിസന്ധിയിലായത്. ഒരു മോട്ടോർ ഉപയോഗിച്ചു മാത്രമായിരുന്നു പമ്പിംഗ്.

കടുത്ത നിയന്ത്രണം തുടരുന്നതിനിടെയാണ് ഗായത്രിപ്പുഴയിൽ കൊണ്ടാഴി ഭാഗത്തു പാലം നിർമാണം നടക്കുന്ന പ്രദേശത്തു കെട്ടിനിന്നിരുന്ന വെള്ളം ചാലെടുത്ത് തടയണയിലേക്ക് എത്തിച്ചത്. ഇതിനു പിന്നാലെ ശക്തമായ വേനൽമഴ ലഭിച്ചതും മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളം തടയണ പ്രദേശത്തേക്ക് എത്തിത്തുടങ്ങിയതും നിയന്ത്രണം നീക്കുന്നതിൽ നിർണായകമായി.
ഒറ്റപ്പാലത്തേക്കും അമ്പലപ്പാറയിലേക്കുമായി പ്രതിദിനം 19.5 എംഎൽഡി വെള്ളമാണ് ആവശ്യം. പ്രതിദിന ജലലഭ്യത 9 മില്യൺ ലിറ്ററിലേക്കു താഴ്ന്ന സാഹചര്യത്തിലായിരുന്നു ജലവിതരണത്തിൽ നിയന്ത്രണം. രണ്ടിടത്തും മേഖല തിരിച്ചായിരുന്നു ജലവിതരണം.

വേനൽമഴ കനിയുകയും മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളമെത്തുകയും ചെയ്തതോടെ ഭാരതപ്പുഴയിലെ ലക്കിടി തടയണയും നിറഞ്ഞു.

ജലക്ഷാമത്തിനും പരിഹാരമായി. ഷൊർണൂർ പരിസരപ്രദേശങ്ങൾക്ക് കുടിവെള്ളം നൽകുന്ന തടയണയും നിറഞ്ഞുകഴിഞ്ഞു.