ലോഡ് ഷെഡിംഗ് നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളെ ഒഴിവാക്കണം
Monday, May 6, 2024 1:28 AM IST
ചിറ്റൂർ: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയാൽ പഞ്ചായത്ത് പ്രദേശങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യം. കൂടുതൽ വൈദ്യുതി ഉപയോഗം ജില്ലകളിലും തലസ്ഥാന നഗരിയിലുമാണ്.

ഈ സ്ഥലങ്ങളിൽ വ്യാപാരകേന്ദ്രങ്ങളിൽ അലങ്കാര ദീപങ്ങൾ ഉൾപ്പെടെ വൻതോതിൽ രാപ്പകൽ വൈദ്യുതി ഉപയോഗം നടക്കുന്നുണ്ട്. നിയന്ത്രണം ഈ മേഖലകൾ കേന്ദ്രീകരിച്ചാണ് നടപ്പിലാക്കേണ്ടത്.

പഞ്ചായത്ത് പ്രദേശങ്ങളിൽ രണ്ടു മാസത്തേക്ക് 300, 400 രൂപയ്ക്കിടയിൽ വൈദ്യുതി ബിൽ അടക്കുന്നവരാണ് കൂടുതലുള്ളത്.

വീടുകളിൽ കുട്ടികളും പ്രായാധിക്യമുള്ളവർക്ക് ഫാൻ ഉപയോഗിക്കാതെ ഉറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

വൈദ്യുതി വകുപ്പ് മുൻകാലങ്ങളിൽ ലോഡ് ഷെഡിംഗ് നടപ്പിലാക്കായത് നഗര -ഗ്രാമ വ്യത്യാസങ്ങളില്ലാതെയാണ്.

ഉഷ്ണതരംഗം അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ രാത്രി സമയങ്ങളിലും താപനിലയിൽ വ്യതിയാനം ഉണ്ടായിരിക്കുകയാണ്.

ഇത് നേരിടാൻ ശാസ്ത്രീയമാർഗങ്ങൾ വൈദ്യുതി വകുപ്പ് നടപ്പിലാക്കണം.
സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞതിനാൽ ഇത് തരണം ചെയ്യാനുള്ള ശാസ്ത്രീയ വഴികൾ സമയോചിതമായി കണ്ടെത്തി നടപ്പിലാക്കണം.

ഉഷ്ണതരംഗം അനുഭവപ്പെട്ടതു മുതൽ താലൂക്കിൽ സ്വാഭാവിക മരണങ്ങൾ കൂടുതലായിരിക്കുന്നത് അതീവഗൗരവമായി എടുക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.