ഷൊർണൂർ - കുറ്റിപ്പുറം തീരദേശ റോഡ് അനിശ്ചിതാവസ്ഥയിൽ
Sunday, May 5, 2024 2:29 PM IST
ഷൊർണൂർ: ഷൊർണൂർ - കുറ്റിപ്പുറം തീരദേശ റോഡിന് ശാപമോക്ഷമായില്ല. ഭരണാനുമതി ലഭിച്ച് എട്ടുവർഷം പിന്നിട്ടിട്ടും പാതയുടെ ശനിദശ മാറാത്ത സ്ഥിതിയാണ്. തുടർച്ചയായി വന്ന രണ്ട്‌ പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ 2020 ജൂണിൽ വീണ്ടും പഠനറിപ്പോർട്ട് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പഠനം പൂർത്തിയായിട്ടും പദ്ധതി അനന്തമായി നീളുകയാണ്.

പഠനറിപ്പോർട്ട് തയ്യാറായി സർവേ നടപടികൾ പൂർത്തിയായാൽ മാത്രമേ ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ കണ്ടെത്താനാവുകയുള്ളൂ. 2015 ൽ ബജറ്റിലുൾപ്പെടുത്തിയ പദ്ധതിക്ക് 2016 ലാണ് ഭരണാനുമതി ലഭിച്ചത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലുള്ളവർക്ക് യാത്രാദൂരം കുറയ്ക്കുന്നതും, സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതുമാണ് പദ്ധതി. പട്ടാമ്പിയിൽ പുതിയ പാലംകൂടി ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കിലും പിന്നീട് പാലം ഇതിൽ നിന്ന്‌ മാറ്റി. കുറ്റിപ്പുറം-പട്ടാമ്പി, പട്ടാമ്പി-ഷൊർണൂർ ഭാഗങ്ങളാക്കി രണ്ട് ഘട്ടമായി നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പട്ടാമ്പി പാലം മുതൽ ചെങ്ങണാംകുന്ന് വരെയാണ് ഇപ്പോൾ റോഡുള്ളത്. ഈ റോഡിന് എട്ടുമീറ്റർ വീതി മാത്രമാണുള്ളത്. പൊതുമരാമത്ത് റോഡിന്‍റെ വീതിയനുസരിച്ച് സ്ഥലമേറ്റെടുക്കൽ വേണ്ടിവരും. വീതി കൂട്ടാൻ സ്വകാര്യ ഉടമകളുടെയടക്കം സ്ഥലം ഏറ്റെടുക്കണം. ചെങ്ങണാംകുന്ന് മുതൽ ഷൊർണൂർ വരെ പലയിടത്തും പുതുതായി റോഡ് നിർമിക്കുകയും വേണം. പുഴയിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചും റോഡ് പണിയേണ്ടിവരും. ഇതിനിടയിലുള്ള കാരമണ്ണ പാലം വീതികൂട്ടി നവീകരിച്ചത് ആശ്വാസമാണ്.

കുറ്റിപ്പുറം-പട്ടാമ്പി-കുളപ്പുള്ളി പാത 37.6 കിലോമീറ്റർ ദൂരമുണ്ട്. തീരദേശപാത വന്നാൽ ഇത് 32 കിലമീറ്ററോളമായി ചുരുങ്ങും. കൂടാതെ തൃത്താല, പട്ടാമ്പി മേഖലയിൽനിന്ന്‌ തൃശൂരിലേക്കുള്ള ബൈപ്പാസായും ഉപയോഗിക്കാം.
പദ്ധതി എന്ന് യാഥാർഥ്യമാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.