പള്ളം പ്രദേശക്കാർക്ക് സഞ്ചാരമൊരുക്കാൻ റെയിൽവേ വഴി അന്വേഷിക്കുന്നു
Sunday, May 5, 2024 2:29 PM IST
ഒറ്റപ്പാലം: പള്ളം പ്രദേശത്തുകാർക്ക് പ്രതീക്ഷയുടെ പച്ചവെളിച്ചം. പതിറ്റാണ്ടുകളായുള്ള ഇവിടുത്തെ യാത്രാപ്രശ്നത്തിന് പരിഹാരം കാണാൻ റെയിൽവേ ഇടപെടുന്നു. സ്‌റ്റേഷനു പടിഞ്ഞാറ് ഭാഗത്ത് പള്ളം പ്രദേശത്തെ ജനങ്ങൾക്കു സുരക്ഷിതമായ കാൽനടയാത്രയ്ക്കു സ്ഥിരം സംവിധാനമൊരുക്കുന്നതിന് വേണ്ടിയാണ് നടപടിയുണ്ടാവുന്നത്.

പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് ഉടൻ സാധ്യതാപഠനം നടത്തുന്നതിന്ന് നടപടികളായി. റോഡിനപ്പുറം റെയിൽവേ ട്രാക്കിനും ഭാരതപ്പുഴയ്ക്കും ഇടയിൽ താമസിക്കുന്ന കുടുംബങ്ങൾക്കു സുരക്ഷിതമായി വീടുകളിലെത്താനുള്ള പദ്ധതിയെ കുറിച്ചാണു പഠനം നടത്തുന്നത്. നിലവിൽ ട്രാക്ക് കുറുകെ കടന്നാണു നാട്ടുകാർ പള്ളത്തെ വീടുകളിലെത്തുന്നത്.

നേരത്തെ ഇതുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജറുമായി വി.കെ. ശ്രീകണ്ഠൻ എംപി ചർച്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് തുടർ നടപടി ഉണ്ടാവുന്നത്.
കാൽനട മേൽപ്പാലം, പെഡസ്ട്രിയൻസ് സബ് വേ പോലുള്ള പദ്ധതികളുടെ സാധ്യതയാണു സംസ്ഥാന സർക്കാരുമായി ചേർന്നു റെയിൽവേ പരിശോധിക്കുന്നത്.

നിലവിൽ റെയിൽവേ സ്റ്റേഷന്‍റെ പടിഞ്ഞാറു ഭാഗത്തു പുഴയ്ക്കും റെയിൽവേ ട്രാക്കിനും ഇടയ്ക്കുള്ള പള്ളത്തു മുപ്പതോളം കുടുംബങ്ങളാണുള്ളത്. ആർഎസ് റോഡ് അവസാനിക്കുന്ന പ്രദേശത്തു നിന്ന് നാട്ടുകാർ റെയിൽവേ ട്രാക്ക് കുറുകെ കടന്നാണു പള്ളത്തെത്തുന്നത്.

ട്രാക്ക് മുറിച്ചുകടന്നുള്ള കാൽനടയാത്ര സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു നേരത്തെ റെയിൽവേ കണ്ടെത്തിയിരുന്നു. ഇവിടെ വഴി കെട്ടിയടയ്ക്കാനും ശ്രമം നടന്നിരുന്നു.

ഇതിനെതിരെ പ്രതിഷേധവും പരാതിയും ഉയർന്നതോടെയാണ് റെയിൽവേ ശ്രമം ഉപേക്ഷിച്ചത്. കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവും എംപിയുമായ രാധാ മോഹൻദാസ് അഗർവാൾ സ്ഥലം സന്ദർശിച്ചു കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച ചെയ്താണ് താത്കാലിക പരിഹാരം കണ്ടിരുന്നത്. വി.കെ.ശ്രീകണ്ഠൻ എംപിയും കെ.പ്രേംകുമാർ എംഎൽഎയും പ്രതിസന്ധിക്കു പരിഹാരം ആവശ്യപ്പെട്ട് റെയിൽവേയെ സമീപിച്ചിരുന്നു.