ചൂട് കഠിനം; പൊടിപൊടിച്ച് പാനീയ വില്പന
Sunday, May 5, 2024 2:29 PM IST
വടക്കഞ്ചേരി: പാനീയ കടക്കാര്‍ക്കെല്ലാം വേനൽ കൊയ്ത്തുകാലമാണ്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ വർഷം വേനൽ കൂടുതൽ കടുത്തപ്പോൾ പാനീയ കടകളിലും തിരക്ക് പതിന്മടങ്ങ് കൂടി. സംഭാരം, നന്നാരി സർവത്ത്, കരിമ്പിൻ ജ്യൂസ്, മുന്തിരി , പൈനാപ്പിൾ, ലൈം, ഇളനീർ ജ്യൂസ്, തണ്ണിമത്തൻ തുടങ്ങി ദാഹശമനികളുടെ ലിസ്റ്റ് വളരെ നീളുന്നതായി.

പുറത്തിറങ്ങിയാൽ എന്തെങ്കിലുമൊക്കെ പാനീയം കുടിക്കാതെ വയ്യെന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ് ചൂടിന്‍റെ കാഠിന്യം. വഴിയോരങ്ങളിൽ താൽക്കാലിക ജ്യൂസ് കടകളും നിറഞ്ഞു.

പല വലിയ കടകൾക്കു മുന്നിലും പാനീയ വിൽപനയാണ് തകൃതിയായി നടക്കുന്നത്. കുറഞ്ഞ ചെലവിൽ നല്ല വരുമാനം ലഭിക്കുന്ന കച്ചവടമായി മാറിയിരിക്കുകയാണ് പാനീയ വിൽപന.
പാതയോരങ്ങളിൽ വാഹനം ഒതുക്കി നിർത്താൻ സൗകര്യമുള്ള സ്ഥലം നോക്കി കരിമ്പിൻ ജ്യൂസ് കടകളും നിറഞ്ഞിട്ടുണ്ട്.