ഷൊർണൂരിൽ ചെറുകിട കുടിവെള്ള പദ്ധതികൾ ഉടൻ പുനരാരംഭിക്കും
Sunday, May 5, 2024 2:29 PM IST
ഷൊർണൂർ: ഷൊർണൂർ നഗരസഭ പ്രദേശത്തെ ചെറുകിട കുടിവെള്ള പദ്ധതികൾ യുദ്ധകാല അടിസ്ഥാനത്തിൽ പുനരാരംഭിക്കാൻ തീരുമാനം. ഷൊർണൂർ നഗരസഭാ ചെയർമാൻ എം.കെ. ജയപ്രകാശ് ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. പദ്ധതികൾക്ക് വൈദ്യുതി ബിൽ കുടിശികയുണ്ടെങ്കിൽ ഇത് എത്രയും പെട്ടെന്ന് അടച്ചുതീർക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഒരാഴ്ചകൂടി വിതരണം ചെയ്യാനുള്ള വെള്ളം മാത്രമേ ഭാരതപ്പുഴയിൽ നിലവിലുള്ളു എന്ന സാഹചര്യം മുൻനിർത്തിയാണ് നടപടി.

അതിനുമുമ്പായി മഴ ലഭിച്ചില്ലെങ്കിൽ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. നഗരസഭാ പ്രദേശത്തെ ചെറുകിട കുടിവെള്ളപദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനരാരംഭിക്കുന്നതു വഴി കുടിവെള്ള പ്രശ്നം മറികടക്കാനാവുമോയെന്നാണ് പരീക്ഷിക്കുന്നത്. ഷൊർണൂർ സമഗ്ര കുടിവെള്ള പദ്ധതി ആരംഭിച്ചപ്പോൾ നിർത്തിയ ചെറുകിടപദ്ധതികളാണ് പുനരാരംഭിക്കുന്നത്.

പദ്ധതികളുടെ വൈദ്യുതിബിൽ കുടിശിക ഗുണഭോക്തൃസമിതികളാണ് അടയ്‌ക്കണ്ടത്. വൈദ്യുതി ലഭിക്കുന്നതോടെ യുദ്ധകാലാടിസ്ഥാനത്തിൽ ചെറുകിട കുടിവെള്ളപദ്ധതിയുടെ പൈപ്പുകൾ നിലവിലെ ജല അഥോറിറ്റിയുടെ വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കാനും ചെയർമാൻ നിർദേശിച്ചു.

കണയം, ചുവന്നഗേറ്റ്, മുണ്ടായ, കാരക്കാട്, നെടുങ്ങോട്ടൂർ, ഗണേശ്ഗിരി എന്നിവിടങ്ങളിലെ ചെറുകിട പദ്ധതികളാണ് പുനരാരംഭിക്കുക. ഇതിൽ കണയത്തെയും ചുവന്നഗേറ്റിലെയും പദ്ധതികൾ ജല അഥോറിറ്റിയുടെയും മറ്റെല്ലാം നഗരസഭയുടെയും കീഴിലാണ്. ഷൊർണൂർ നഗരസഭ, വാണിയംകുളം, ചളവറ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കും ഷൊർണൂരിൽ നിന്ന് വെള്ളം വിതരണംചെയ്യുന്നുണ്ട്.

കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജലഅഥോറിറ്റിയുടെ പൈപ്പുകളിൽനിന്ന് അനധികൃതമായി കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവർക്കെതിരേ വൻപിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്.
തോട്ടം നന, കിണറുകളിലേക്ക് നേരിട്ട് പൈപ്പിടുക, വാഹനങ്ങൾ കഴുകുക എന്നിയെല്ലാം കുറ്റമായി കണക്കാക്കും.