മുരളിക്കും കുടുംബത്തിനും ഇനി വീടു വിട്ടിറങ്ങണ്ട
Wednesday, May 1, 2024 1:01 AM IST
എരുമപ്പെട്ടി: ബാങ്കിന്‍റെ ജപ്തി നടപടിയെ തുടർന്ന് ഓട്ടിസം ബാധിച്ച മക്കളെയും രോഗിയായ ഭാര്യയെയും കൊണ്ട് വീടു വിട്ടിറങ്ങാൻ ദിവസങ്ങൾ എണ്ണി കാത്തിരുന്ന കടങ്ങോട് പഞ്ചായത്തിലെ എയ്യാൽ മണ്ണഴി മുരളിക്ക് എയ്യാൽ ഗ്രാമസഭ കൂട്ടായ്മ തുണയായി.

ബാങ്കിലെ വായ്പ തുക തിരിച്ചടച്ച് ജപ്തി നടപടികൾ ഒഴിവാക്കി വീടിന്‍റെ ആധാരം തിരിച്ചെടുത്ത് എയ്യാൽ ഗ്രാമസഭ കൂട്ടായ്മ മുരളിക്കും കുടുംബത്തിനും കൈമാറി. കൂലിപ്പണിക്കാരനാണ് എയ്യാൽ മണ്ണഴി വീട്ടിൽ മുരളി, മക്കളായ ഉണ്ണികൃഷ്ണൻ (22), ജയസൂര്യ (18) എന്നിവർ ജനിച്ചതു മുതൽ ഓട്ടിസം ബാധിച്ചവരാണ്. ഭാര്യ സുമയും അസുഖ ബാധിതയാണ്. ആകെയുള്ള അഞ്ച് സെന്‍റ് സ്ഥലത്ത് കയറിക്കിടക്കാൻ വീടു നിർമിക്കുന്നതിനു വേണ്ടി 10 വർഷം മുമ്പ് സഹകരണ ബാങ്കിൽ നിന്നു മൂന്നരലക്ഷം രൂപ വായ്പയെടുത്തിരുന്നു.

ഇതിനുശേഷവും മക്കളുടെ ചികിത്സയ്ക്കും പ്രത്യേക പഠനത്തിനുമായി വായ്പ പുതുക്കിയെടുത്തു. പിന്നീട് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. പലിശയും പിഴപ്പലിശയുമടക്കം വായ്പ ഒമ്പതുലക്ഷമായി മാറി.
തുടർന്ന് ബാങ്ക് ജപ്തി നടപടികൾക്ക് നോട്ടീസ് നൽകുകയായിരുന്നു.

ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ എയ്യാൽ ഗ്രാമസഭ കൂട്ടായ്മ സഹായിക്കുവാൻ മുന്നിട്ടിറങ്ങി. എയ്യാൽ മെഗാ വിഷൻ കേബിൾ ടിവി മാനേജർ നജീബ് കൊമ്പത്തേയിൽ മാധ്യമങ്ങളെ വിവരമറിയിക്കുകയും മാധ്യമങ്ങളിൽ വാർത്ത നൽകിയതിനെ തുടർന്ന് നിരവധിപേർ ഈ നിർധന കുടുംബത്തെ സഹായിക്കാൻ മുന്നോട്ടുവരികയും ചെയ്തു.

ഇതൊടൊപ്പം എയ്യാൽ ഗ്രാമവും ഒന്നിച്ച് കൈകോർത്തപ്പോൾ വായ്പ തിരിച്ചടക്കുവാനുള്ള ഫണ്ട് സമാഹരിക്കുവാൻ കഴിഞ്ഞു. ബാങ്ക് അധികൃതരുമായി ചർച്ച ചെയ്തു പിഴപ്പലിശ ഒഴിവാക്കി 7,13, 690 രൂപ നൽകി ആധാരം തിരിച്ചെടുത്തു.