പരിമിതികള്‍ക്ക് പരിധി വയ്ക്കരുത്: മാര്‍ തോമസ് തറയില്‍
Monday, May 6, 2024 7:01 AM IST
ശാരീരിക ഭിന്നശേഷിക്കാരുടെ സംഗമം മികവ്-24 ആഹ്ലാദ നിമിഷമായി

ചങ്ങനാശേരി: ചാരിറ്റിവേള്‍ഡ് ട്രസ്റ്റും നൂറുമേനിയും മേഴ്സി ഹോമും സംയുക്തമായി ശാരീരിക ഭിന്നശേഷിക്കാര്‍ക്ക് ആര്‍ച്ച്ബിഷപ് ഹൗസിലെ സന്ദേശനിലയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മികവ്-24 വേറിട്ട സംഗമമായി.

അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. പരിമിതികള്‍ക്ക് നാം പരിധി നിശ്ചയിക്കാതെ നിശ്ചയദാര്‍ഢ്യവും ദൈവാനുഗ്രഹവുംകൊണ്ട് മുന്നേറണമെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു. ദൈവത്തിനും സമൂഹത്തിനും എല്ലാവരും വിലപ്പെട്ടവരാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജിലുമോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, സണ്ണി തോമസ് ഇടിമണ്ണിക്കല്‍, മേഴ്‌സി ഹോം സയറക്ടര്‍ സിസ്റ്റര്‍ സെലിന്‍ ജോസ് എസ്ഡി, ബെന്നിച്ചന്‍ ലൂക്കോസ്, ജനറല്‍ കണ്‍വീനര്‍ സി.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ശാരീരിക ഭിന്നശേഷിയുള്ള 15 വയസിനു മുകളില്‍ പ്രായമുള്ള നൂറിലധികം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി, മാടപ്പള്ളി പഞ്ചായത്തുകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് സംഗമം സംഘടിപ്പിച്ചത്.
സിസ്റ്റര്‍ മരിയല്ല എസ്ഡി, ബെന്നിച്ചന്‍ ലൂക്കോസ്, ജിലു മരിയറ്റ് തോമസ്, ശാലോം കാരുണ്യ ഭവന്‍ ഡയറക്ടര്‍ ഈപ്പന്‍ ചെറിയാന്‍ എന്നിവരെ അവാര്‍ഡ് നല്‍കി ആദരിച്ചു.

വൈകല്യങ്ങള്‍ മറന്ന് സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ള നൂറിലധികം ഭിന്നശേഷിക്കാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചും പരിചയം പുതുക്കിയും സംഗമത്തില്‍ പങ്കെടുത്തതു ഹൃദ്യനിമിഷമായി. ഭിന്നശേഷിക്കാരായ പുതിയ സംരംഭകരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഈ സംഗമം ലക്ഷ്യം വയ്ക്കുന്നതായി സംഘാടകര്‍ പറഞ്ഞു.