നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കിയതിന്‍റെ സന്തോഷത്തിൽ പീറ്റര്‍ മ്യാലിപ്പറമ്പില്‍
Monday, May 6, 2024 7:01 AM IST
കടുത്തുരുത്തി: കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കിയതിന്‍റെ സന്തോഷത്തിലാണ് കടുത്തുരുത്തി സ്വദേശിയായ പീറ്റര്‍ മ്യാലിപ്പറമ്പില്‍. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് ചോദ്യം ചെയ്തു പീറ്റര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞ് ഇദ്ദേഹത്തിന് കോടതി പിഴ ഇടുകയും ചെയ്തിരുന്നു.

പണം നല്‍കി സ്വകാര്യ ആശുപത്രികളില്‍നിന്നു വാക്സിനെടുക്കുമ്പോള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിലടക്കം ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പീറ്റര്‍ ഹര്‍ജി നല്‍കിയത്. കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം പതിക്കുന്നതിന് നിയമപരമായ പിന്‍ബലമില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.


മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍നിന്നു പീറ്റർ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചപ്പോള്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പീറ്റര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു പരാതി നല്‍കി. തുടര്‍നടപടിയുണ്ടാകാതെ വന്നതോടെയാണ് പീറ്റർ കോടതിയെ സമീപിച്ചത്. കോവിഡിനെതിരായ ദേശീയ പ്രചാരണം പ്രധാനമന്ത്രിക്കു വേണ്ടിയുള്ള പ്രചാരണമായി മാറിയ അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നായിരുന്നു പീറ്ററിന്‍റെ ആരോപണം.

തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇപ്പോള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിശദീകരണം. കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം പ്രസിഡന്‍റായിരിക്കുമ്പോഴാണ് പീറ്റർ മ്യാലിപ്പറമ്പില്‍ സംഭവത്തില്‍ പരാതിയുമായി കോടതിയെ സമീപിക്കുന്നത്.