മുളക്കുളം പഞ്ചായത്തിന്‍റെ കംഫര്‍ട്ട് സ്റ്റേഷനില്‍ വെള്ളമില്ല
Monday, May 6, 2024 6:53 AM IST
പെരുവ: മുളക്കുളം പഞ്ചായത്തിന്‍റെ കംഫര്‍ട്ട് സ്റ്റേഷനില്‍ വെള്ളമില്ല. പഞ്ചായത്തിന്‍റെ കംഫര്‍ട്ട് സ്റ്റേഷന്‍ കരാറിനെടുത്ത് പ്രവര്‍ത്തിപ്പിക്കുന്ന അംഗപരിമിതനായ നിര്‍ധന വയോധികന്‍ പണം കൊടുത്ത് വെള്ളം വാങ്ങിയാണ് ദിവസങ്ങളായി കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. നാലു ദിവസങ്ങളായി ഇവിടെ വെള്ളമെത്തിയിട്ട്. പലതവണ അധികൃതരെ വിവരമറിയിച്ചിട്ടും പ്രശ്‌നപരിഹാരത്തിന് നടപടികളില്ലെന്നാണ് ആക്ഷേപം.

ദിവസം 350 രൂപ വീതം നൽകി രണ്ടു ലോഡ് വെള്ളമിറക്കിയാണ് ഇദ്ദേഹം ഇപ്പോള്‍ കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇത്തരത്തില്‍ പണം നല്‍കി വെള്ളം വാങ്ങി മുന്നോട്ടു പോകാനാവില്ലെന്ന് ഇദ്ദേഹം പറയുന്നു. കംഫര്‍ട്ട് സ്റ്റേഷനിലേക്കുള്ള പൈപ്പുപൊട്ടി ദിവസങ്ങളായി ഇവിടെ വെള്ളം ഒഴുകി പാഴാകുകയായിരുന്നു. പലതവണ അറിയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം തൊഴിലാളികളെത്തി പൈപ്പിന്‍റെ ചോര്‍ച്ച പരിഹരിച്ചു മടങ്ങി. എന്നാല്‍ ഇതിനുശേഷവും കംഫര്‍ട്ട് സ്റ്റേഷനിലേക്കു വെള്ളമെത്തിയില്ല.

കുന്നപ്പള്ളി മടത്തേട്ട് കോളനിയിലെ താമസക്കാരനായ അപ്പച്ചനാണ് പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ കരാറിനെടുത്ത് പ്രവര്‍ത്തിച്ചുവരുന്നത്. അംഗപരിമിതനായ അപ്പച്ചൻ 80 ശതമാനം കാഴ്ചയില്ലാത്ത വ്യക്തിയുമാണ്. 10,000 രൂപ മുളക്കുളം പഞ്ചായത്തില്‍ സെക്യൂരിറ്റിയായി കെട്ടിവച്ചാണ് പെരുവയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പഞ്ചായത്തുമായി കരാര്‍ വച്ചത്. രണ്ടുമാസം കൂടുമ്പോള്‍ വെള്ളക്കരം ഏകദേശം 1,200 രൂപയും വൈദ്യുതി ബില്‍ 450 രൂപയുമാണ് കംഫര്‍ട്ട് സ്റ്റേഷൻ അടച്ചുകൊണ്ടിരിക്കുന്നതെന്ന് അപ്പച്ചന്‍ പറയുന്നു.

മോന്‍സ് ജോസഫ് എംഎല്‍എയുടെ ഫണ്ടുപയോഗിച്ചാണ് പെരുവയില്‍ കംഫര്‍ട്ട് സ്റ്റേഷന് പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്. കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായി രണ്ടുവര്‍ഷത്തോളം കഴിഞ്ഞാണ് ഇതിന്‍റെ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിഞ്ഞത്. വൈദ്യുതി, വെള്ളകണക്‌ഷനുകള്‍ എടുക്കാന്‍ വൈകിയതാണ് കംഫര്‍ട്ട് സ്റ്റേഷന്‍റെ പ്രവര്‍ത്തമാരംഭിക്കൽ വൈകാനിടയാക്കിയത്.

വിവാദങ്ങള്‍ക്കൊടുവില്‍ രണ്ട് കണക്‌ഷനുകളും എടുത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. മുമ്പ് കംഫര്‍ട്ട് സ്റ്റേഷന്‍റെ വാട്ടര്‍ കണക്‌ഷന്‍റെ മീറ്റര്‍ മോഷണം പോയ സംഭവവും ഇവിടെയുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെയും അധികാരികളുടെയും അശ്രദ്ധയും ഉത്തരവാദിത്വമില്ലായ്മയും നിര്‍ധന വയോധികന്‍റെ ജീവിതം വഴിമുട്ടിയ നിലയിലാക്കിയിരിക്കുകയാണ്.