യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
Monday, May 6, 2024 6:53 AM IST
അയർക്കുന്നം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് വന്നല്ലൂർകര മണിയാംകേരിയിൽ ഷിബിൻ ഷിബു(21), ഇയാളുടെ സഹോദരൻ ജയ്സൺ ഷിബു (24), മണർകാട് സ്വദേശി മെൽജോ (18) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്നു വിജയപുരം സ്വദേശിയായ യുവാവിന്‍റെ ബന്ധുവിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി അവിടെ ഉണ്ടായിരുന്ന യുവാവിനെ മർദ്ദിക്കുകയും ഹെൽമെറ്റും കല്ലും കൊണ്ട് ഇടിച്ചുകൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മെൽജോയ്ക്കു യുവാവിന്‍റെ സഹോദരനോടു മുൻവൈരാഗ്യമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

അയർക്കുന്നം പോലീസ് കേസെടുത്ത് നടത്തിയ തെരച്ചിലിൽ ഇവരെ പിടികൂടുകയായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്എച്ച് സന്തോഷ് കെ.എം., എസ്ഐമാരായ സാജു ടി. ലൂക്കോസ്, എ.കെ. സുരേഷ്, എഎസ്ഐ പ്രദീപ് കുമാർ, സിപിഒമാരായ സെബാസ്റ്റ്യൻ, ശ്രീനിഷ്, ബിജോയ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ ജയ്സനെയും ഷിബിനെയും കോടതി റിമാൻഡ് ചെയ്യുകയും, മെൽജോയെ ബോസ്റ്റൺ സ്കൂളിലേക്ക് അയയ്ക്കുകയും ചെയ്തു. മറ്റു പ്രതികള്‍ക്കു വേണ്ടി തെരച്ചില്‍ ശക്തമാക്കി.