എംവിഐപി കനാല്‍ ശുചീകരണത്തിന് നാട്ടുകാർ
Wednesday, May 1, 2024 6:30 AM IST
കുറുപ്പന്തറ: കാടും പള്ളയും മാലിന്യങ്ങളും നിറഞ്ഞ എംവിഐപി കനാല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ശുചിയാക്കുന്നു. ഓമല്ലൂര്‍ പ്രദേശത്തുകൂടി കടന്നുപോകുന്ന രണ്ടു കിലോമീറ്ററോളം ദൂരത്തിലാണ് കനാല്‍ വൃത്തിയാക്കി തെളിനീരൊഴുകുന്ന കനാലാക്കി മാറ്റിയെടുക്കുന്നതിനുള്ള ശ്രമത്തിനായി പ്രദേശവാസികള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. കനാല്‍ വൃത്തിയാക്കിയ ശേഷം വരുംകാലങ്ങളിലും കനാല്‍ സംരക്ഷിക്കാനും തുടര്‍പദ്ധതിയായി ഇതു മുന്നോട്ട് കൊണ്ടുപോകാനുമാണ് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ ഏല്ലായിടത്തും നാട്ടുകാര്‍ സംഘടിച്ചു കനാല്‍ വൃത്തിയാക്കി സൂക്ഷിച്ചാല്‍ ആയിരക്കണക്കിനാളുകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. പൂര്‍ണമായി വൃത്തിയാക്കി ക്കഴിഞ്ഞാല്‍ കനാലും പരിസരവും ടൂറിസ സൗഹൃദ പ്രദേശമാക്കാനാവുമെന്നും ഇതിനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ശുചീകരണപദ്ധതി നടപ്പാക്കുന്നതെന്നും പദ്ധതിക്കു നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെയും എംഎല്‍എ, എംപി എന്നിങ്ങനെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും സഹകരിപ്പിച്ചു ദീര്‍ഘവീക്ഷണത്തോടുകൂടി തയാറാക്കിയിരിക്കുന്ന പദ്ധതിയാണിതെന്നും നാട്ടുകാര്‍ പറഞ്ഞു.

മഴക്കാലത്തിനു മുമ്പ് രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ കനാല്‍ മാലിന്യമുക്തമാക്കി തെളിനീരൊഴുക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തുടര്‍ന്ന് കനാല്‍ സൗന്ദര്യവത്കരണം, പൂന്തോട്ടം തുടങ്ങിയവയെല്ലാം കനാലിനോടുനുബന്ധിച്ചു നടപ്പാക്കും.

പദ്ധതിയുടെ ആദ്യഘട്ട ശുചീകരണ പ്രവൃ‍ത്തികളുടെ ഉദ്ഘാടനം മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കോമളവല്ലി രവീന്ദ്രന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ ചാക്കോ മത്തായി അധ്യക്ഷത വഹിച്ചു. പദ്ധതി സംബന്ധിച്ച വിവരണം പദ്ധതിയുടെ ജനറല്‍ കണ്‍വീനര്‍ അഡ്വ. ജയ്‌സണ്‍ പാളിയില്‍ അവതരിപ്പിച്ചു. മനുരാജ്, ബേബി ഒറ്റപ്ലാക്കില്‍, ബെന്നി പാളിയില്‍, തമ്പി പുല്‍പ്ര എന്നിവര്‍ പ്രസംഗിച്ചു.

ഞായറാഴ്്ചകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് കഴിഞ്ഞ ഞായറാഴ്്ച നടന്നത്. തുടര്‍ന്നു വരുന്ന ഏല്ലാ ഞായറാഴ്ചകളിലും പദ്ധതിയനുസരിച്ചുള്ള ശുചീകരണം നടക്കും. രണ്ടാഘട്ടം അടുത്ത ഞായറാഴ്ച ബ്ലോക്ക് പഞ്ചായത്തംഗം ആന്‍സി മാത്യു ഉദ്ഘാടനം ചെയ്യും. എംവിഐപികനാല്‍ സംരക്ഷണ സമിതി ഓമല്ലൂര്‍ ശാഖ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പിന്നീട് ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം.