കൃഷിമന്ത്രിയുടെ വസതിയില്‍ ഓണക്കാല പൂകൃഷി തുടങ്ങി
Sunday, July 7, 2024 4:22 AM IST
ചേർത്തല: പൂക്കളുടെ ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ ഓണക്കാല പൂകൃഷിക്ക് തുടക്കമായി. മന്ത്രി പി. പ്രസാദിന്‍റെ ചേർത്തലയിലെ വസതിയിലാണ് പൂകൃഷി ആരംഭിച്ചത്. കഴിഞ്ഞവർഷവും മന്ത്രിയുടെ നേതൃത്വത്തില്‍ വീട്ടിൽ പൂകൃഷിയും പച്ചക്കറി കൃഷിയും നടത്തിയിരുന്നു. ഓണത്തിന് നൂറുമേനി വിളവാണ് കിട്ടിയത്.

ഇക്കുറിയും ഓണവിപണി ലക്ഷ്യമിട്ടാണ് മന്ത്രി കൃഷി ആരംഭിച്ചത്. പൂകൃഷി ലാഭകരമാണ്. ഓണത്തിന് നല്ല വില കിട്ടുമെന്നും ഇതിനൊപ്പം ചെയ്യുന്ന പച്ചക്കറി കൃഷിയെ കീട ആക്രമണങ്ങളിൽനിന്നു സംരക്ഷിക്കാനും ജണ്ട്മല്ലി കൃഷിക്ക് കഴിയുമെന്നു മന്ത്രി പറഞ്ഞു.


ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി മോഹനൻ, ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, നഗരസഭ വൈസ് ചെയർമാൻ ടി.എസ് അജയകുമാർ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ സ്വപ്ന ഷാബു, ഓമന ബാനർജി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശോഭാ ജോഷി, കെ. ഉമയാക്ഷൻ ബൈ രഞ്ജിത്ത്, കെ.ബി. ബിമൽറോയ്, കർഷകരായ വി.പി. സുനിൽ, വി.എസ്. ബൈജു എന്നിവര്‍ പങ്കെടുത്തു.