പ്രഭുറാം മിൽസ് വീണ്ടും പ്രതിസന്ധിയിൽ
Sunday, July 7, 2024 4:22 AM IST
ചെങ്ങന്നൂർ: കേരള ടെക്സ്റ്റൈൽസ് കോർപറേഷനു കീഴിലുള്ള ചെങ്ങന്നൂർ കോട്ട പ്രഭുറാം മിൽസ് വീണ്ടും പ്രതിസന്ധിയിൽ. നൂലിന്‍റെ ഉത്പാദനവും വിൽപനയും കുറഞ്ഞതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്. തൊഴിലാളികളുടെ ശമ്പളം കൃത്യമായി കൊടുക്കാൻ കഴിയുന്നില്ല. ഏപ്രിൽ മുതൽ വൈദ്യുതി ബില്ലും കുടിശികയാണ്. ജൂൺ 30നു മുന്പ് വൈദ്യുതി ബില്ല് അടയ്ക്കാമെന്നാണ് കമ്പനി അധികൃതർ കെഎസ്ഇബിക്ക് ഉറപ്പു നൽകിയിരുന്നത്. എന്നാൽ, ഇതുവരെ അടയ്ക്കാൻ കഴിഞ്ഞിട്ടില്ല.

പ്രവർത്തനമൂലധനമില്ലാതെ കമ്പനിക്ക് മുന്നോട്ടുപോകാൻ പ്രയാസമാണെന്ന് തൊഴിലാളികൾ പറയുന്നു. കഴിഞ്ഞവർഷം ആറുമാസത്തോളം ലേ ഓഫിലായിരുന്ന കമ്പനിയെ പുനരുദ്ധരിക്കുന്നതിന്‍റെ ഭാഗമായി തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയിരുന്നു. ഇതനുസരിച്ച് അസംസ്‌കൃതവസ്തുവായ പഞ്ഞി സ്വകാര്യ ഏജൻസികൾ നൽകും. ഇതു നൂലാക്കി മടക്കിനൽകും. ആദ്യം ഇതിനോട് എതിർപ്പു പ്രകടിപ്പിച്ചെങ്കിലും തൊഴിലാളി യൂണിയനുകൾ പിന്നീട് വഴങ്ങി. മൂന്നുമാസത്തേക്കാണ് ഈ പദ്ധതിയെന്നായിരുന്നു മാനേജ്‌മെന്‍റ് അന്ന് പറഞ്ഞത്. എന്നാൽ, ഇത് ഇപ്പോഴും തുടരുകയാണ്.


ഒരുദിവസം 1,780 കിലോ നൂൽ ഉത്പാദിപ്പിച്ചു നൽകാനായിരുന്നു പദ്ധതിയിട്ടത്. തൊഴിലാളികളുടെ ശമ്പളവും കമ്പനിച്ചെലവും ഇതുവഴി സ്വരൂപിക്കാൻ കഴിയുമെന്നാണ് കണക്കാക്കിയത്. ആദ്യത്തെ രണ്ടുമാസം ഉത്പാദനം നടന്നു. പിന്നീട് തുണിവിപണിയിലുണ്ടായ പ്രതിസന്ധിയെത്തുടർന്ന് സ്വകാര്യ കമ്പനികൾ നൂൽ വാങ്ങുന്നതു കുറച്ചു. ഇതോടെ ഉത്പാദനം കുറയ്ക്കാൻ നിർബന്ധിതരായി. വരുമാനം കുറഞ്ഞതോടെ തൊഴിലാളികളുടെ ശമ്പളത്തെയും മറ്റാനുകൂല്യങ്ങളെയും ബാധിച്ചു.

സർക്കാർ പ്രവർത്തനമൂലധനം അനുവദിച്ചാലേ കമ്പനി പ്രവർത്തനം സുഗമമാകൂവെന്നാണ് യൂണിയൻ നേതൃത്വം പറയുന്നത്. 72 സ്ഥിരം തൊഴിലാളികൾ ഉൾപ്പെടെ 125 പേരാണുള്ളത്.