മേൽപ്പാടം ചുണ്ടൻ ഇന്നു നീരണിയും
Thursday, May 9, 2024 11:06 PM IST
മാന്നാർ: വള്ളംകളിയുടെ ആരവം ഉയരുന്ന ചുണ്ടൻവള്ളങ്ങളുടെ നാട്ടിൽനിന്നു ഒരു ചുണ്ടൻ കൂടി. സമീപകരക്കാരുടെ വള്ളങ്ങൾക്ക് ആരവം മുഴക്കിയിരുന്നവർ ഇനി സ്വന്തം മേല്‍പ്പാടം ചുണ്ടെന് ആർപ്പുവിളിക്കും.

ഇന്ന് മേൽപ്പാടം ചുണ്ടൻ നീരണിയുന്നതോടെ ഇവിടത്തെ പ്രദേശവാസികളുടെ എക്കാലത്തെയും സ്വപ്നമാണ് പൂവണിയുന്നത്. വീയപുരം പഞ്ചായത്തിലെയും മറ്റ് പ്രദേശങ്ങളിലെയും എല്ലാ കരകള്‍ക്കും ചുണ്ടന്‍ വള്ളങ്ങള്‍ ഉള്ളപ്പോള്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അടങ്ങു ഈ പ്രദേശത്തിന് മാത്രമായിരുന്നു സ്വന്തമായി ചുണ്ടൻ വള്ളവില്ലാതിരുന്നത്. ഒരോ കുടുംബവും 5000 രൂപയുടെ ഒരു ഓഹരിയെങ്കിലും എടുക്കണമെന്ന തീരുമാനം അംഗീകരിച്ചുകൊണ്ടാണ് നിർമാണം നടത്തിയത്. ഇത്തരത്തിൽ 75 ലക്ഷം രൂപയോളം കണ്ടത്തിയാണ് ചുണ്ടന്‍റെ നിർമാണം പൂർത്തിയായത്.