നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പനിയമപ്രകാരം ജയിലിലടച്ചു
Monday, May 6, 2024 4:04 AM IST
അടൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലാക്കി. ഏഴംകുളം നെടുമണ്‍ പറമ്പുവയല്‍കാവ് മുതിരവിള പുത്തന്‍ വീട്ടില്‍ വിഷ്ണു വിജയ (കിച്ചു, 30)നെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തേക്ക് ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ പ്രേം കൃഷ്ണനാണ് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

അടൂര്‍, ഏനാത്ത്, കുന്നിക്കോട്, കൊട്ടാരക്കര, വിയ്യൂര്‍, മങ്കര പോലീസ് സ്റ്റേഷന്‍ പരിധികളിലായി വധശ്രമം, വീടുകയറി ദേഹോപദ്രവം ഏല്പിക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മയക്കുമരുന്ന് വിപണനം തുടങ്ങിയ ഇരുപതിലധികം ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് വിഷ്ണു.

കഴിഞ്ഞ വര്‍ഷം കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നര്‍ക്കോട്ടിക് ആക്ട് പ്രകാരമുളള കേസിലും വധശ്രമക്കേസിലും റിമാന്‍ഡില്‍ കഴിഞ്ഞുവരവേ കൊട്ടാരക്കര സബ് ജയിലിലെ വാര്‍ഡന്‍മാരെ ഉള്‍പ്പെടെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു വരവേയാണ് ജില്ലാ കളക്ടറുടെ കാപ്പാ ഉത്തരവുണ്ടായത്. അടൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രാജീവ് ജയിലില്‍ നേരിട്ടെത്തി നടപടികള്‍ സ്വീകരിച്ചു.

പ്രതിയെ പിന്നീട് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ഒരു വര്‍ഷത്തേക്കാണ് ജയിലിലെ പ്രത്യേക കാപ്പ സെല്ലില്‍ പാര്‍പ്പിക്കുകയെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.