അരിയോടിച്ചാല്‍ പാടത്ത് ജൈവ നെല്ലുത്പാദനം
Monday, May 6, 2024 3:57 AM IST
നിരണം: അരിയോടിച്ചാല്‍ പാടത്ത് രാസവളത്തിനോ കീടനാശിനികള്‍ക്കോ പ്രവേശനമില്ല. നാടന്‍ പശുവിന്‍റെ ചാണകവും ഗോമൂത്രവും മാത്രം ഉപയോഗിച്ച് നെല്‍കൃഷി ചെയ്ത ജൈവ കര്‍ഷകര്‍ക്ക് നേട്ടങ്ങള്‍ മാത്രം. ഔഷധഗുണമേറെയുള്ള അരി ഉത്പാദിപ്പിച്ചു നല്‍കി രാജ്യത്തു തന്നെ ഇവരുടെ കൃഷി രീതി ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

നിരണം അരിയോടിച്ചാല്‍ പാടശേഖരത്ത് 11 ഏക്കറിലാണ് മണ്ണിന്‍റെ ജൈവസന്പുഷ്ടി അതേപടി നിലനിര്‍ത്തി മൂന്നംഗ സംഘം കൃഷി ചെയ്യുന്നത്. കൃഷിയില്‍നിന്ന് വന്‍ ലാഭവും ഈ കര്‍ഷകര്‍ക്കു ലഭിക്കുന്നുണ്ട്. ഇവര്‍ സാധാരണ കര്‍ഷകരുമല്ല. മറ്റു ജോലികളും ബിസിനസുകളും ചെയ്യുന്നതിനിടെ സമയം കണ്ടെത്തി നെല്ല് കൃഷി ചെയ്തു വരുന്നവരാണ്. മണ്ണിനോടുള്ള സ്‌നേഹം മറക്കാതെ മൂവരും എല്ലാദിവസവും പാടത്തിറങ്ങി കൃഷിയെ സംരക്ഷിച്ചുവരുന്നു.

തിരുവല്ല മഹാലക്ഷ്മി ടെക്‌സ്റ്റെയില്‍സ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ. വിനോദ് കുമാര്‍, കടപ്ര എസ്എന്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഹരികൃഷ്ണന്‍, പ്രവാസി മലയാളിയായ ഓമന കുമാറുമാണ് ജൈവകൃഷിയുമായി ഇണങ്ങിച്ചേര്‍ന്ന കര്‍ഷകര്‍.

നിലം ഒരുക്കുന്നത് മുതല്‍ നെല്ല് കൊയ്ത് കരയ്ക്ക് കയറ്റുന്നതുവരെ ഇവര്‍ മൂന്നുപേരും പാടത്തു തന്നെയുണ്ടാകും. കഴിഞ്ഞ ഒന്പതു വര്‍ഷമായി നാടന്‍ പശുവിന്‍റെ ചാണകവും മൂത്രവും മാത്രം ഉപയോഗിച്ചാണ് 11 ഏക്കറിലും നെല്ല് കൃഷി ചെയ്യുന്നത്. നാടന്‍ ചാണകവും ഗോമൂത്രവും കര്‍ഷകരില്‍ ഒരാളായ വിനോദിന്‍റെ ഫാമില്‍നിന്നാണ് എത്തിക്കുന്നത്.

സുഭാഷ് പാലേക്കര്‍ കൃഷി രീതി

സുഭാഷ് പലേക്കര്‍ ആരംഭിച്ച സീറോ ബഡ്ജറ്റ് നാച്വറല്‍ ഫാമിംഗ് പദ്ധതിയുടെ അനുകരണ പദ്ധതിയാണെങ്കിലും മലയാളികള്‍ ഇത് യാഥാര്‍ഥ്യത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. യാതൊരുവിധമായ കീടനാശിനിയുടെ ഉപദ്രവം നെല്‍കൃഷിക്ക് ഇതിലൂടെ ഉണ്ടാകില്ല.

രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്തതു കൊണ്ട് നെല്ലിന് രോഗപ്രതിരോധ ശേഷി കൂടുതലുമാണ്. ഹൈബ്രിഡ് വിത്തുകള്‍ ഉപയോഗിക്കാതെ പരമ്പരാഗതമായ വയനാടന്‍ നെല്‍ വിത്തുകളാണ് ഈ പാടത്ത് വിനോദും ഹരികൃഷ്ണനും ഓമന കുമാറും കൃഷി ചെയ്യുന്നത്.

കുഞ്ഞ്കുഞ്ഞ് എന്ന ഇനത്തില്‍പ്പെട്ട വിത്ത് ഉപയോഗിക്കുന്ന ഇവര്‍ സര്‍ക്കാരിനോ സിവില്‍ സപ്ലൈസിനോ നെല്ല് കൊടുക്കാറുമില്ല. സ്വന്തമായി പുഴുങ്ങി അരിയാക്കി ആവശ്യക്കാര്‍ക്ക് നല്‍കുന്ന രീതിയാണ് ഇവരുടേത്. അമ്പത് ശതമാനം തവിട് നിലനിര്‍ത്തി കുത്തിയെടുക്കുന്ന കാരണം ഫൈബര്‍ കണ്ടന്‍റ് കൂടുതല്‍ വരികയും ഷുഗര്‍ രോഗികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഏറ്റവും ഉചിതമായ അരി ആഹാരം നല്‍കാന്‍ സാധിക്കുകയും ചെയ്യും.

വര്‍ഷത്തില്‍ 500 കിലോ അരി വില്പനയ്ക്കുണ്ടാകും. കൂടുതല്‍ ഇടങ്ങളിലേക്ക് കൃഷിയെ വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയുമാണ്. ഔഷധഗുണമുള്ള അരിയായതു കാരണം വില കിലോഗ്രാമിന് നൂറ് രൂപയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യക്കാരെത്തുന്നുണ്ട്. കൊറിയര്‍ സംവിധാനം വഴി എവിടെ വേണമെങ്കിലും അരി എത്തിച്ച് നല്‍കുന്നുമുണ്ട്.

നാടന്‍ പശുവിന്‍റെ ചാണകവും മൂത്രവും ഉപയോഗിച്ചുള്ള നെല്‍കൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ജൈവനെല്ല് സംരക്ഷണത്തിനായി നിരണത്ത് സമിതിയും രൂപീകരിച്ചിട്ടുണ്ട്. നിരണം രാജന്‍ പ്രസിഡന്‍റും ജിജു വൈക്കത്തുശേരി സെക്രട്ടറിയും ഷിബു ട്രഷറാറുമായാണ് പ്രവര്‍ത്തനം.