വയോധികന്‍റെ പെൻഷൻ പണം തട്ടിയെടുത്തു മുങ്ങിയ ആൾ അറസ്റ്റിൽ
Sunday, May 5, 2024 4:01 AM IST
പത്തനംതിട്ട: ബന്ധുവെന്ന് ഭാവിച്ച് വയോധികനോടൊപ്പം കൂടി പെൻഷൻ പണമായ 20,000 രൂപ തട്ടിയെടുത്തയാളെ പോലീസ് പിടികൂടി. കൊല്ലം എഴുകോൺ, ചീരങ്കാവ് സ്വദേശി രാജീവാണ് (42) പോലീസ് പിടിയിലായത്. മൈലപ്ര പടിഞ്ഞാറേമുറിയിൽ പി.ജി. വർഗീസിന്‍റെ (78) പണവുമായാണ് ഇയാൾ കടന്നത്.

വ്യാഴാഴ്ച രാവിലെ പെൻഷൻ എടുക്കുന്നതിനായി പത്തനംതിട്ട ജില്ലാ ട്രഷറിയിൽ എത്തിയ വർഗീസ് പണം എടുത്ത ശേഷം പത്തനംതിട്ടയിൽനിന്നും കുന്പഴയിലെത്തി കെഎസ്ഇബി വൈദ്യുതി ബിൽ അടച്ചു. തുടർന്ന് കുമ്പഴയിൽനിന്നും വെട്ടൂരേക്കുള്ള റോഡിലൂടെ നടന്നു പോകുകയായിരുന്ന വർഗീസിനൊപ്പം കൂടിയ രാജീവ് ബന്ധുവാണെന്നുള്ള രീതിയിൽ സംസാരിച്ചു തുടങ്ങി.

പിന്നീട് ഇവർ ഒരുമിച്ച് കുറച്ച് ദൂരം നടന്ന് സമീപത്തുള്ള കടയിലെത്തി മത്സ്യം വാങ്ങി. രാജീവ് വാങ്ങിയ മത്സ്യത്തിന്‍റെ പണം കൂടി വർഗീസ് നൽകി. എന്നാൽ, ഈ തുക രാജീവ് തിരിച്ചു നൽകി.

വർഗീസിന്‍റെ കൈവശം പെൻഷൻ തുക ഉണ്ടെന്നും അതിൽ ഇരുനൂറിന്‍റെ നോട്ടുകൾ ഉണ്ടെന്ന് മനസിലാക്കിയ രാജീവ്, ചില്ലറ തരാൻ പറ്റുമോ എന്ന് ചോദിച്ചു. പണം ബാഗിൽനിന്നെടുത്ത് വർഗീസ് എണ്ണിക്കൊണ്ടിരുന്നപ്പോൾ, താൻ വേഗം എണ്ണിയെടുക്കാമെന്ന് പറഞ്ഞ് 20,000 രൂപയും രാജീവ് കൈക്കലാക്കി. കടയുടെ അടുത്തുനിന്ന് അല്പം മാറിയ ശേഷമായിരുന്നു ഇത്.

പണം വാങ്ങിയ ശേഷം വർഗീസിനെ കുടിവെള്ളം വാങ്ങുന്നതിനായി രാജീവ് തൊട്ടടുത്ത കടയിലേക്ക് പറഞ്ഞുവിട്ടു. വെള്ളം വാങ്ങി തിരിച്ചെത്തിയപ്പോഴാണ് പണവുമായി ഇയാൾ മുങ്ങിയ കാര്യം മനസിലാക്കുന്നത്.

പണം നഷ്ടപ്പെട്ടയുടൻ വർഗീസ് പത്തനംതിട്ട പോലീസ് സ്റ്റേഷനിലും എസ്പിക്കും പരാതി നൽകി. ഇതേ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് മത്സ്യക്കടയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് രാജീവിനെ ഇന്നലെ രാവിലെ പത്തോടെ കൊല്ലത്തെ വീട്ടിൽനിന്നും പിടികൂടി. തെളിവെടുപ്പ് നടത്തിയ ശേഷം ഇയാളെ കോടതി റിമാൻഡ് ചെയ്തു.