പക്ഷിപ്പനി അപ്പർകുട്ടനാട്ടിലും : പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു
Sunday, May 5, 2024 4:01 AM IST
പത്തനംതിട്ട: ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ പക്ഷികളുടെ ഉപയോഗം, വിപണനം, കടത്തൽ എന്നിവ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, എടത്വാ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10,

തകഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് എന്നിവിടങ്ങളിലായി മൂന്ന് കര്‍ഷകരുടെ താറാവുകളില്‍ പക്ഷിപ്പനി (എച്ച് 5 എന്‍ 1) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ മേഖലകളില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കുന്നതിനായി പ്രഭവകേന്ദ്രത്തിന്‍റെ 10 കിലോമീറ്റർ ചുറ്റളവില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ കടപ്ര, പെരിങ്ങര, നിരണം എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റുവളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും എട്ടുവരെയാണ് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവിലൂടെ നിരോധിച്ചത്.

ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ വില്പനയും കടത്തലും നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്തണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

മൃഗസംരക്ഷണ വകുപ്പിന്‍റെ ആക്ഷന്‍പ്ലാന്‍ പ്രകാരമുളള തയാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കര്‍ശനമായി നടപ്പില്‍ വരുത്തണമെന്നു ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്കു നിർദേശം നിർദേശം നൽകിയിട്ടുണ്ട്.