സ്വന്തം ഗ്രൗണ്ട് ഒരുക്കാൻ സ്ഥലമില്ല, സജ്ജീകരണങ്ങൾക്ക് ഫണ്ടുമില്ല
Saturday, May 4, 2024 4:04 AM IST
പത്തനംതിട്ടയിൽ ഡ്രൈവിംഗ് ടെസ്റ്റ് നേരേയാകാൻ സമയം‌ വേണം

പത്തനംതിട്ട: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് പുതിയ രീതി നടപ്പാക്കാൻ ഒരുങ്ങുന്പോൾ പത്തനംതിട്ടയിൽ ഇത് എങ്ങനെയാകുമെന്ന ആശങ്ക മോട്ടോർ വാഹനവകുപ്പിനും ഡ്രൈവിംഗ് സ്കൂളുകൾക്കുമുണ്ട്.

പുതിയ രീതിയ്ക്കെതിരേ സമരം പ്രഖ്യാപിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ഉത്തരവ് മരവിപ്പിക്കാൻ നടത്തിയ നീക്കങ്ങളും പാളി. വിഷയത്തിൽ കോടതി സ്റ്റേ അനുവദിക്കാൻ മടിച്ചതോടെ ഉത്തരവ് നടപ്പാക്കിയേ മതിയാകൂവെന്ന നിലപാടിലാണ് വകുപ്പു മന്ത്രിയും മോട്ടോർ വാഹനവകുപ്പും.

പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട, അടൂർ, തിരുവല്ല, മല്ലപ്പള്ളി, കോന്നി, റാന്നി എന്നിങ്ങനെ ആറ് മോട്ടോർ വാഹനവകുപ്പ് ഓഫീസുകളുടെ പരിധിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നുണ്ട്. തിരുവല്ലയിൽ ഒഴികെ മറ്റെങ്ങും സ്വന്തം സ്ഥലത്തല്ല ഗ്രൗണ്ട് പ്രവർത്തിക്കുന്നത്. തിരുവല്ലയിൽ പുളിക്കീഴിൽ മോട്ടോർ വാഹനവകുപ്പിന്‍റെ സ്വന്തം സ്ഥലത്താണ് ഡ്രൈവിംഗ് ടെസ്റ്റ്. രണ്ടര ഏക്കർ സ്ഥലം പുളിക്കീഴിൽ വകുപ്പിനു സ്വന്തമായുണ്ട്. എന്നാൽ, മഴക്കാലത്ത് ഇവിടെ ടെസ്റ്റിംഗ് നടക്കില്ല.

പത്തനംതിട്ടയിലടക്കം മറ്റ് ആർടിഒകളിൽ പൊതുഇടങ്ങളോ സ്വകാര്യ സ്ഥലങ്ങളോ ഒക്കെയാണ് ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗപ്പെടുത്തുന്നത്. ഡ്രൈവിംഗ് സ്കൂളുകളാണ് മിക്കയിടത്തും സൗകര്യം ഒരുക്കി നൽകുന്നത്. വകുപ്പ് ഉദ്യോഗസ്ഥരും ഡ്രൈവിംഗ് സ്കൂൾ ഉടമകളും തമ്മിൽ നിലനിന്നുവന്ന ബന്ധത്തിന്‍റെ പുറത്താണ് സജ്ജീകരണങ്ങൾ ഒരുക്കിവന്നത്. എന്നാൽ, ബന്ധം വഷളായതോടെ ഇനി ഒരു സജ്ജീകരണത്തിനും തങ്ങളില്ലെന്ന മട്ടിലാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ.

മോട്ടോർ വാഹനവകുപ്പിന്‍റെ പുതിയ സർക്കുലർ പ്രകാരം ടെസ്റ്റിനായി സൗകര്യങ്ങൾ ഒരുക്കേണ്ടത് വകുപ്പുതലത്തിലാണ്. പുതിയ രീതി ഈ മാസം തുടങ്ങേണ്ടതായിരുന്നു. എന്നാൽ, ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധം കാരണം ആദ്യദിവസം ടെസ്റ്റ് തന്നെ നടന്നില്ല. നവീകരിച്ച ടെസ്റ്റിംഗ് രീതിക്ക് സൗകര്യം ഒരുക്കാൻ ഫണ്ടോ സ്ഥലമോ വകുപ്പിനു ലഭ്യമായിട്ടില്ല.

സ്ഥലം കണ്ടെത്തണം

ഡ്രൈവിംഗ് ടെസ്റ്റിനായി പുതിയ ഉത്തരവു പ്രകാരം വേണ്ടത് നിരപ്പായ 50 സെന്‍റ് ഭൂമിയാണ്. ജില്ലയിലെ അഞ്ച് ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഇതു കണ്ടെത്തണം. സംവിധാനങ്ങൾ ഒരുക്കാൻ കുറഞ്ഞത് 15 ലക്ഷം രൂപ വേണം. സർക്കാർ ഫണ്ടില്ലെന്നായപ്പോൾ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സഹായത്തോടെ നടത്താനായിരുന്നു നീക്കം. എന്നാൽ, ഉത്തരവിനെതന്നെ എതിർത്ത് ഡ്രൈവിംഗ് സ്കൂളുകൾ രംഗത്തെത്തിയതോടെ പണി പാളി.

തിരുവല്ലയിൽ റവന്യൂവകുപ്പിൽനിന്നു വിട്ടുകൊടുത്ത സ്ഥലമാണ് മോട്ടോർ വാഹനവകുപ്പ് ഏറ്റെടുത്തത്. എന്നാൽ, ഇവിടെയും പുതിയ സംവിധാനങ്ങൾ ഒരുക്കാൻ പണം അനുവദിച്ചിട്ടില്ല. ഒരു പ്രവർത്തനവും നടക്കാത്തതിനാൽ സ്ഥലം തിരികെ എടുക്കുന്നതു സംബന്ധിച്ചും നീക്കങ്ങളുണ്ട്. മല്ലപ്പള്ളിയിലും റാന്നിയിലും ടെസ്റ്റിംഗ് ഗ്രൗണ്ടിനുവേണ്ടി 30 സെന്‍റ് സ്ഥലം ലഭിക്കുമോയെന്നതു സംബന്ധിച്ച് പഞ്ചായത്തുകൾക്ക് കത്തു നൽകിയിട്ടുണ്ട്.

ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി

പുതിയ ഉത്തരവു പ്രകാരം ഓരോ ഓഫീസ് പരിധിയിലും ഒരു ദിവസം 30 ടെസ്റ്റുകൾ നടത്തിയാൽ മതിയാകുമെന്നാണ് സർക്കുലർ. എന്നിൽ, ഇതിപ്പോൾ 60 ആക്കിയിട്ടുണ്ട്. ജില്ലയിലെ മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ പരമാവധി 60 ടെസ്റ്റുകളാണ് നടന്നുകൊണ്ടിരുന്നത്.

ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയത് പത്തനംതിട്ടയിലെ ഓഫീസുകളെ ബാധിക്കില്ല. ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞാൽ അപേക്ഷകർക്കും ഡ്രൈവിംഗ് സ്കൂളുകൾക്കും ഒരേപോലെ ബുദ്ധിമുട്ടാകും.

കാലിൽ ഗിയറുള്ള ഇരുചക്ര വാഹനം

ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയ പരിഷ്കാരങ്ങൾ അടങ്ങിയ സർക്കുലർ 2024 ഫെബ്രുവരി 21നാണ് ഗതാഗതവകുപ്പ് പുറത്തിറക്കിയത്. ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് വേണമെങ്കിൽ ഡ്രൈവിംഗ് ടെസ്റ്റിന് കാലിൽ ഗിയറുള്ള ഇരുചക്രവാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നതാണ് പുതിയ പരിഷ്കാരം.

സ്ത്രീകളെയാണ് ഇത് കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത്. ഗിയറില്ലാത്ത വാഹനങ്ങൾ ഓടിച്ചാണ് ഇവർ ലൈസൻസ് നേടുന്നത്. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഡ്രൈവിംഗ് പരിശീലത്തിനോ ഡ്രൈവിംഗ് ടെസ്റ്റിനോ ഉപയോഗിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

ഡ്രൈവിംഗ് ടെസ്റ്റിലും പരിശീലനത്തിനും പോകുന്ന വാഹനങ്ങളിൽ കാമറയും ജിപിഎസും വേണം. ഡ്രൈവിംഗ് ടെസ്റ്റ് വരുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം പരിശോധിക്കാനാണ് വാഹനത്തിൽ കാമറ എന്നാണ് ഗതാഗത മന്ത്രിയുടെ വാദം.

ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ സ്വകാര്യ വാഹനങ്ങളിൽ കാമറ സ്ഥാപിക്കേണ്ടതിന്‍റെ യുക്തി സംഘടനകൾ ചോദ്യം ചെയ്തിട്ടുണ്ട്. ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റിനും ഇലക്‌ട്രിക് ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല.

പരിഷ്കാരങ്ങൾ സ്വാഗതാർഹം : ബാധ്യതയാകുന്നത് ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക്

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾക്ക് തങ്ങൾ എതിരല്ലെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി തരാതെയാണ് മോട്ടോർ വാഹന വകുപ്പ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടത് മോട്ടോർ വാഹന വകുപ്പാണ്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ട സ്ഥലം വൃത്തിയാക്കേണ്ടതും മോട്ടോർ വാഹന വകുപ്പാണ്.

എന്നാൽ, സ്ഥലം ഡ്രൈവിംഗ് സ്കൂളുകൾ തന്നെ കണ്ടെത്തി അവരുടെ ചെലവിൽ നവീകരിക്കണമെന്നാണ് ഗതാഗതമന്ത്രി പറയുന്നത്. ഇതിനായി മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെമേൽ സമ്മർദം ചെലുത്തി ഡ്രൈവിംഗ് സ്കൂളുകളെ പീഡിപ്പിക്കുകയാണ്. കേന്ദ്ര മോട്ടോർ നിയമത്തിന് വിരുദ്ധമായ നിയമമാണ് കേരളത്തിൽ ഗതാഗത വകുപ്പ് ഡ്രൈവിംഗ് സ്കൂളുകളുടെ മേൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതെന്ന് സമര സമിതി പറയുന്നു.

നിലവിൽ ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞാൽ മൂന്നു മാസത്തിനുശേഷമാണ് ഡ്രൈവിംഗ് ടെസ്റ്റ് കിട്ടുന്നത്. പുതിയ പരിഷ്കാര പ്രകാരം ലേണേഴ്സ് പരീക്ഷ കഴിഞ്ഞവർക്ക് ഡ്രൈവിംഗ് ടെസ്റ്റിനുള്ള തീയതി വേഗം കിട്ടുന്നില്ല. മുൻകൂട്ടി നൽകിയ തീയതികളെല്ലാം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഇത് വിദേശത്ത് ജോലിക്ക് പോകുന്നവരെയും മറ്റു സംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്നവരെയും ബാധിക്കുന്നു.