ആനിക്കാട്ട് മണ്ണ് ഖനനത്തിനെതിരേ സർവകക്ഷിയോഗം
Saturday, May 4, 2024 4:04 AM IST
മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻകുന്നിനു സമീപം തൊട്ടിപ്പടി കൊച്ചുവടക്കേൽപ്പടി റോഡിന് സമീപം സ്വകാര്യ വ്യക്തികളുടെ വസ്തുവിൽനിന്നും 54,000 മെട്രിക് ടൺ മണ്ണ് ഖനനം ചെയ്യുന്നതിന് ജിയോളജി അനുവാദം നൽകിയതിൽ പ്രതിഷേധിച്ച് ആനിക്കാട് ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ സർവകക്ഷി യോഗം ചേർന്നു.

ഹനുമാൻകുന്ന് വാട്ടർ ടാങ്കിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ റോഡിലൂടെയാണ് സ്ഥാപിച്ചിട്ടുള്ളത്. ദേശീയപാത വികസനത്തിന്‍റെ മറവിലാണ് ഈ മണ്ണെടുപ്പെന്ന് പറയുന്നു. ഇത്രയും മണ്ണ് നീക്കം ചെയ്യുമ്പോൾ രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളും കുടിവെള്ള സ്രോതസുകളിൽ ജല ദൗർലഭ്യവും അനുഭവപ്പെടും.

കൂടാതെ മഴക്കാലങ്ങളിൽ മണ്ണെടുക്കുന്ന സ്ഥലങ്ങളിൽനിന്നും മഴവെള്ളം കുത്തിയൊലിച്ച് താഴെയുള്ള വീടുകളിൽ വെള്ളക്കെട്ടും അനുഭവപ്പെടുകയും ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുഃസഹമാകുകയും ചെയ്യുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.

കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്തിലെ ഏതൊരു പ്രവൃത്തിക്കും പ്രാദേശിക സർക്കാർ എന്ന നിലയിൽ പഞ്ചായത്തിന്‍റെ അനുമതി ആവശ്യമെന്നിരിക്കേ പഞ്ചായത്തിനെ നോക്കുകുത്തിയാക്കിക്കൊണ്ട് ദേശീയപാത വികസനത്തിന്‍റെ പേരിൽ നടത്തുന്ന ഇത്തരം ജോലികൾക്കെതിരേ പ്രതിഷേധ പരിപാടികൾ നടത്താനും മണ്ണെടുപ്പ് തടയാനും സർവകക്ഷിയോഗം തീരുമാനിച്ചു.

പഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൂസൻ ഡാനിയേൽ, വൈസ് പ്രസിഡന്‍റ് ലിയാക്കത്ത് അലികുഞ്ഞ്, വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളായ ബിനു വർഗീസ്, ബാബു പാലയ്ക്കൽ, പി.ടി. ഏബ്രഹാം, തോമസ് മാത്യു, ലിൻസൺ പാറോലിക്കൽ, കെ.കെ. സുകുമാരൻ, കെ.പി. ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ദേവദാസ് മണ്ണൂരാൻ, മാത്യൂസ് കല്ലുപുര, ഡെയ്സി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.