സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിഐപി ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുന്നു
Saturday, May 4, 2024 4:04 AM IST
പത്തനംതിട്ട: സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള മതിയായ സൗകര്യങ്ങളില്ലാതെയും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാതെയും ഉള്ള വിഐപി ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനായ കെജിഎംഒഎ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നിവേദനം ജില്ലാ കളക്ടര്‍, ഡിഎംഒ എന്നിവര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ കൈമാറി.

വേണ്ടത്ര വാഹനസൗകര്യമോ മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യതയോ, താമസം, ഭക്ഷണം തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാതെയോ ഉള്ള ഇത്തരം ചുമതലകള്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായി കെജിഎംഒഎ ചൂണ്ടിക്കാട്ടി.

വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുമ്പോള്‍ അനുവദിക്കപ്പെടുന്ന ആംബുലന്‍സ് പലപ്പോഴും മതിയായ സൗകര്യമുള്ളതോ സുരക്ഷിതമോ ഇല്ലാത്തതാണ്. വിഐപികളെ കാത്ത് വളരെയധികം നേരം കാത്തുകിടക്കേണ്ട അവസ്ഥയാണുള്ളത്.

അടിസ്ഥാനസൗകര്യങ്ങള്‍പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നേരിടേണ്ടി വരുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ ഉത്തരവുകള്‍ ഉണ്ടായിരിക്കേ ഡോക്ടര്‍മാര്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് നിവേദനത്തില്‍ പറഞ്ഞു.

പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ താലൂക്ക്, ജില്ലാ ആശുപത്രികളിലെ ഡോക്ടര്‍മാരെ വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുമ്പോള്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കാറുണ്ട്. സാധാരണക്കാരായ രോഗികള്‍ അവരുടെ ചികിത്സയ്ക്ക് ഏറെ പ്രയാസം അനുഭവിക്കുന്ന സാഹചര്യവും നിലവിലുണ്ടെന്ന് കെജിഎംഒഎയുടെ നിവേദനത്തില്‍ പറയുന്നു.

ജില്ലാ പ്രസിഡന്‍റ് ഡോ. ജീവന്‍ കെ. നായര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ആശിഷ് മോഹന്‍കുമാര്‍, ഡോ. പ്രവീണ്‍ കുമാര്‍ എന്നിവരാണ് നിവേദനം നല്‍കിയത്.