മുണ്ടയ്‌ക്കലിൽ പുതിയ പാലം ; 8.44 കോ ടി രൂപ അനുവദിച്ചു : എം.നൗഷാദ് എംഎൽഎ
Sunday, May 5, 2024 12:56 PM IST
കൊല്ലം: മുണ്ടയ്ക്കൽ കൊണ്ടേത്ത് പാലം പൊളിച്ചുപണിയാൻ ധനവകുപ്പ് 8.44 കോടി രൂപ അനുവദിച്ചതായി എം. നൗഷാദ് എംഎൽഎ അറിയിച്ചു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കേടുപാടുകളുള്ള ഒറ്റവരിപ്പാലം പൊളിച്ച് രണ്ടുവരിപ്പാലം പണിയണമെന്ന നഗരവാസികളുടെ ചിരകാലാഭിലാഷമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. തെരെഞ്ഞെടുപ്പുകാലത്ത് എൽഡി എഫ് മുന്നോട്ടുവച്ച ഒരു വാഗ്ദാനംകൂടി പാലിയ്ക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്.

തന്‍റെ ആവശ്യപ്രകാരം 2019 ലെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. 2021 ൽ പാലം പൊളിച്ചുപണിയാൻ 5.5 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായിരുന്നു. എന്നാൽ സംസ്ഥാനജലപാതയായ ടി എസ് കനാലിന് കുറുകെയുള്ള പാലമായതിനാൽ അതിനനുയോജ്യമായ സാങ്കേതികമികവുണ്ടാകണമെന്ന തന്‍റെ അഭ്യർഥന പരിഗണിച്ച് തയാറാക്കിയ പുതുക്കിയ അടങ്കലിൽ നിർമാണച്ചെലവ് ഉയരുമെന്ന് തിട്ടപ്പെടുത്തിയതിനെത്തുടർന്നാണ് ഇപ്പോൾ ഭരണാനുമതി പുതുക്കി 8.44 കോടി രൂപ അനുവദിച്ചത്.

മുണ്ടയ്ക്കൽ തീരപ്രദേശത്തെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ഏക പാലമാണിത്. അമ്പതുവർഷം മുമ്പ് നിർമിച്ച ഒറ്റവരിപ്പാലത്തിലൂടെ ഒരേ സമയം കഷ്ടിച്ച് ഒരു വാഹനം മാത്രമേ കടന്നുപോകുകയുള്ളു.

വലിയ ഭാരവാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടുന്നത് വെല്ലുവിളിയാണ്. സുനാമി ദുരന്തം ഉണ്ടായതിനെത്തുടർന്നാണ് നിലവിലുള്ള പാലം പൊളിച്ച് വലിയ പാലം പണിയണമെന്ന ആവശ്യം പ്രദേശവാസികൾ ഉയർത്തിത്തുടങ്ങിയത്.

സംസ്ഥാന ജലപാതയ്ക്ക് കുറുകെയുള്ള പാലമായതിനാൽ പുതിയ രണ്ടുവരിപ്പാലത്തിന് കനാലിലൂടെ വലിയ യാനങ്ങൾക്ക് കടന്നുപോകാൻ കഴിയുംവിധം ആവശ്യമായ ഉയരവുമുണ്ടാകും. ദേശീയപാതയെയും നിർദ്ദിഷ്ട തീരദേശ ഹൈവേയെയും ബന്ധിപ്പിയ്ക്കുന്ന പാലംകൂടിയാണിത്. പുതിയ പാലം വരുന്നതോടെ മുണ്ടയ്ക്കൽ തീരദേശ മേഖലയുടെ വികസന സാധ്യതകളാണ് വർധിക്കുന്നത്.

കോളജ് ജംഗ്‌ഷൻ, പോളയത്തോട് റെയിൽവേ മേൽപ്പാലങ്ങളും മുണ്ടക്കൽ കച്ചിക്കടവ് പാലവും യാഥാർഥ്യമാകുന്നതിന് പിന്നാലെയാണ് കൊണ്ടേത്ത് പാലം പൊളിച്ചുപണിയണമെന്ന മുണ്ടയ്ക്കൽ നിവാസികളുടെ ആവശ്യവും സഫലീകരിയ്ക്കപ്പെടുന്നത്. കോളജ് ജംഗ്‌ഷൻ, പോളയത്തോട് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനാവശ്യമായ സ്ഥലമെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്.

പോളയത്തോട് മേൽപ്പാലനിർമാണത്തിന് സ്ഥലമെടുപ്പിന് ഉൾപ്പെടെ 30.44 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്. മുണ്ടയ്ക്കൽ കച്ചിക്കടവിൽ പുതിയ പാലം നിർമിയ്ക്കാൻ 7.95 കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതിനാവശ്യമായ സ്ഥലമേറ്റെടുക്കന്നതിനുള്ള പ്രാഥമിക നടപടികൾ നടന്നുവരികയാണ്.

മുണ്ടയ്ക്കൽ കൊണ്ടേത്ത് പാലം നിർമാണത്തിന് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള 8.44 കോടി രൂപയ്ക്ക് ഭരണാനുമതിലഭിച്ച സാഹചര്യത്തിൽ നിർവഹണ ഏജൻസിയായ പൊതുമരാമത്ത് പാലം വിഭാഗം ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് നൗഷാദ് അറിയിച്ചു.