തോ ട്ടം മേഖലയിലെ കാടുകളും പാഴ്മരങ്ങളും മുറിച്ചു നീക്കണം: സുപാല്‍ എംഎല്‍എ
Friday, May 3, 2024 11:29 PM IST
തെന്മല : വന്യജീവി ആക്രമണ ഭയത്താല്‍ ടാപ്പിംഗ് അടക്കം തൊഴിലിന് പോകാന്‍ കഴിയാത്ത അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണം എന്ന് പി.എസ് .സുപാല്‍ എംഎല്‍എയോട് തോട്ടം തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം തെന്മല നാഗമലയില്‍ മേയാന്‍ വിട്ട പശുവിനെ തിരികെ കൊണ്ടുവരാന്‍ പോയ തൊഴിലാളിയെ പുലി അക്രമിച്ചിരുന്നു. ഈ തൊഴിലാളിയെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് എംഎല്‍എയോട് തൊഴിലാളികള്‍ വന്യ ജീവി ആക്രമണ ശല്യം അതിരൂക്ഷമാനെന്നും ശാശ്വതമായ നടപടി വേണമെന്നും ആവശ്യപ്പെട്ടത്.

വന്യജീവി അക്രമണവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് തൊഴിലാളികള്‍ എംഎല്‍എയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

തോട്ടം മേഖലയില്‍ വളര്‍ന്നു പന്തലിച്ച അടിക്കാടുകള്‍ക്കിടയില്‍ പുലി കാട്ടുപന്നി അടക്കം വന്യജീവികള്‍ തമ്പടിക്കുന്നു. പാഴ്മരങ്ങളും അപകടാവസ്ഥക്ക് കാരണമാകുന്നു. കിടങ്ങ ുകളടക്കമുള്ള നടപടികള്‍ തോട്ടം മേഖലയിലും വേണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് എംഎല്‍എ ഉന്നത വനപാലകരെ ബന്ധപ്പെടുകയും തോട്ടം മേഖലയിലെ കാടുകള്‍ വെട്ടി നീക്കുന്നതിനും പാഴ്മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണം എന്ന നിര്‍ദേശം നല്‍കിയത്.

കിടങ്ങുകളും ഫെൻസിങ്ങും സ്ഥാപിക്കുന്നതിനുള്ള വനംവകുപ്പിന്‍റെ അതിർത്തി പ്രദേശങ്ങൾ നിശ്ചയിച്ച് നൽകാനും എംഎല്‍എ ഡിഎഫ്ഒയോട് ആവശ്യപ്പെട്ടു.

പുലിയുടെ ആക്രമണത്തിനിരയായ നാഗമല സ്വദേശി സോളമന് അടിയന്തര സഹായം എന്ന നിലയിൽ ധനസഹായം ലഭ്യമാക്കാൻ എംഎൽഎ നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വനം വകുപ്പിന്‍റെ ധനസഹായം എംഎല്‍എ സോളമന് കൈമാറി. തുടർന്ന് ആശുപത്രി ബില്ലുകളും മറ്റ് അനുബന്ധരേഖകളും ഹാജരാക്കുന്ന മുറയ്ക്ക് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ധനസഹായം വനംവകുപ്പ് ലഭ്യമാക്കുമെന്നും അറിയിച്ചു കൂടാതെ പുലിയുടെ സാന്നിധ്യം ഉള്ള പ്രദേശത്ത് പുലിക്കൂട് സ്ഥാപിക്കാൻ എംഎൽഎ നിർദേശം നൽകി.

ബ്ലോക്ക് പഞ്ചായത്തംഗം ലേഖ, വാർഡ്‌ മെമ്പർ സിബിൽ ബാബു, പൊതുപ്രവര്‍ത്തകരായ നവമണി, ശിവൻകുട്ടി, മൻസൂർ, രാജു തുടങ്ങിയവരും എംഎല്‍എക്കൊപ്പം സ്ഥലത്ത് എത്തിയിരുന്നു.