ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ സിആർപിഎഫ് ജവാൻ മുങ്ങി; തെരച്ചിലിനൊടുവിൽ കണ്ടെത്തി
Friday, May 10, 2024 1:34 AM IST
തൃക്കരിപ്പൂർ: പരിശീലനത്തിനിടയിൽ നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലെ ജവാനെ കണ്ടെത്തി. അഞ്ചു മണിക്കൂർ നിണ്ട നാട്ടുകാരുടെയും ചന്തേര പോലീസിന്‍റെയും പെരിങ്ങോം സിആർപിഎഫ് അധികൃതരുടെയും തെരച്ചിലിനൊടുവിലാണ് ഉത്തർപ്രദേശ് സ്വദേശിയായ സിആർപിഎഫ് ജവാൻ രോഹിതി(23)നെ ഇന്നലെ പുലർച്ചെ ഉദിനൂരിൽ കണ്ടെത്തിയത്.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന രോഹിത് ബുധനാഴ്ച വൈകുന്നേരമാണ് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങി പെരിങ്ങോത്തേക്ക് കൊണ്ടുപോവുന്നതിനിടയിൽ കൂടെയുണ്ടായിരുന്നവരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്.

പെരിങ്ങോം സിആർപിഎഫ് കമാൻഡന്‍റ് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. റെയിൽവേ ട്രാക്കിനടുത്ത് രോഹിത്തിന്‍റെ മൊബൈൽ ലൊക്കേറ്റ് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഉദിനൂരിനും ഇളമ്പച്ചിക്കുമിടയിൽ തെരച്ചിൽ ആരംഭിച്ചത്. ഒടുവിൽ ഇന്നലെ പുലർച്ചെ 12 കഴിഞ്ഞാണ് ഉദിനൂർ റെയിൽവേ ഗേറ്റിനടുത്തുള്ള കോഴിക്കടയ്ക്ക് സമീപം പതുങ്ങിയിരിക്കുന്ന ജവാനെ കണ്ടെത്തിയത്. ചന്തേര എസ്ഐ പി. മനോജിന്‍റെ നേതൃത്വത്തിൽ പോലീസും ജനപ്രതിനിധികളും നാട്ടുകാരും പെരിങ്ങോം സിആർപിഎഫ് കമാൻഡന്‍റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഉദിനൂരിലെത്തിയിരുന്നു.