വോൾട്ടേജ് ക്ഷാമം: ബാവിക്കരയിൽ നിന്നുള്ള കുടിവെള്ളവിതരണം നിലച്ചു
Friday, May 3, 2024 1:46 AM IST
കാസർഗോഡ്: വോൾട്ടേജ് ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ബാവിക്കരയിൽ നിന്നുള്ള കുടിവെള്ള വിതരണം നിലയ്ക്കുന്നു. 350 കുതിരശക്തിയുള്ള മൂന്ന് മോട്ടോറുകൾ ബാവിക്കരയിലുണ്ടെങ്കിലും ഒന്നുമാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

ഇതുതന്നെ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണ്. കഴിഞ്ഞ മൂന്നുദിവസം പമ്പിംഗ് പൂർണമായും നിലച്ചതോടെ കാസർഗോഡ് നഗരസഭയിലും മധൂർ, ചെമ്മനാട്, ചെങ്കള, മുളിയാർ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങി.

ബാവിക്കര പദ്ധതിപ്രദേശത്തുനിന്നുള്ള വെള്ളം തൊട്ടടുത്ത കുന്നിനുമുകളിലുള്ള ജലശുദ്ധീകരണ കേന്ദ്രത്തിലെത്തിച്ച് അവിടെനിന്നും വിദ്യാനഗറിലെ പ്രധാന ജലസംഭരണിയിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്.

വേനൽച്ചൂട് കടുത്തതോടെ രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗത്തിലുണ്ടായ വൻ വർധനയാണ് വോൾട്ടേജ് ക്ഷാമത്തിനിടയാക്കുന്നതെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു. ബാവിക്കരയിലെ രണ്ടു മോട്ടോറുകളെങ്കിലും ഒരേസമയം പ്രവർത്തിപ്പിച്ച് തടസമില്ലാത്ത കുടിവെള്ളവിതരണം ഉറപ്പുവരുത്താൻ ഇവിടെ ഭൂഗർഭ കേബിൾ വഴി വൈദ്യുതിയെത്തിക്കുന്നതിനുള്ള പദ്ധതി പാതിവഴിയിലാണ്. അതു പൂർത്തിയാകുന്നതുവരെ ഇനിയും ഇടയ്ക്കിടെ കുടിവെള്ളവിതരണം മുടങ്ങുമെന്ന അവസ്ഥയാണ്.