കരിന്തളം-വയനാട് 400 കെവി ലൈൻ ; നിലപാട് മാറ്റാതെ കെഎസ്ഇബി; നാലാംവട്ട ചർച്ചയും പരാജയം
Wednesday, May 8, 2024 12:47 AM IST
ഇരിട്ടി: കരിന്തളം-വയനാട് 400 കെവി വൈദ്യുതി ഇടനാഴിയുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്‌ഥലം നഷ്‌ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയിലെത്താൻ മന്ത്രി കെ. കൃഷ്‌ണൻകുട്ടി വിളിച്ചു ചേർത്ത നാലാംവട്ട ചർച്ചയും പരാജയം. മുന്പ് നടന്ന ചർച്ചകളിൽ ആവർത്തിച്ച നഷ്ടപരിഹാര വ്യവസ്‌ഥകൾ മാറ്റമില്ലാതെയാണ് കെഎസ്ഇബി അധികൃതർ ഓൺലൈൻ യോഗത്തിലും അവതരിപ്പിച്ചത്. ഇതോടെ എംഎൽഎമാരായ സണ്ണി ജോസഫും സജീവ് ജോസഫും പ്രതിഷേധം അറിയിക്കുകയും യോഗം ബഹിഷ്കരിക്കുകയുമായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 16നു ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം വിളിക്കാൻ എടുത്ത തീരുമാനം നടപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കൂടാതെ സ്‌ഥലം ഉടമകളുടെ പ്രതിനിധികളെ യോഗത്തിൽ വിളിക്കാത്തതിൽ അതൃപ്തി അറിയിച്ചുമാണ് ഇരുവരും യോഗം ബഹിഷ്കരിച്ചത്.

ഇന്നലെ വീണ്ടും അവതരിപ്പിച്ച പാക്കേജ് കർഷകരും ജനപ്രതിനിധികളും നേരത്തെ തന്നെ തള്ളിയിരുന്നു.

വിപണി വില അടിസ്‌ഥാനമാക്കി പ്രത്യേക നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം പരിഗണിക്കാതെ ന്യായവില അടിസ്ഥാനമാക്കിയുള്ള പഴയ നഷ്ടപരിഹാര പാക്കേജിൽ തന്നെ കെഎസ്ഇബി തുടർന്നതോടെയാണു ചർച്ച വഴിമുട്ടിയത്. കഴിഞ്ഞ രണ്ട് വർഷത്തിൽ അധികമായി മന്ത്രി തലങ്ങളിൽ ഉൾപ്പെടെ വിവിധ ചർച്ചകൾ നടത്തിയിട്ടും തീരുമാനത്തിൽ എത്താൻ കഴിയാത്തതിനാൽ 400 കെവി ലൈൻ പദ്ധതി ജനവാസ മേഖലയിൽ നിർമാണ പ്രവർത്തികൾ നടത്താൻ കഴയാതെ നിർത്തിവച്ചിരിക്കുകയാണ്.

ടവർ സ്‌ഥാപിക്കുന്ന സ്‌ഥലത്തിന് ന്യായവിലയുടെ രണ്ടിരട്ടിയുടെ 85 ശതമാനവും ലൈൻ കടന്നുപോകുന്ന വഴിയിൽ ഉള്ള സ്ഥലത്തിന് ന്യായവിലയുടെ 15 ശതമാനവും എന്നതാണു കെഎസ്ഇബി ഇന്നലെയും ആവർത്തിക്കുന്ന നഷ്ടപരിഹാരം. ന്യായവില അടിസ്ഥാനമാക്കിയുള്ള ഒരു നഷ്ടപരിഹാരം സ്വീകാര്യമല്ലെന്നും വിപണി വില അടിസ്ഥാനമാക്കണമെന്നും ദേശീയ പാത വികസന മാതൃക സ്വീകരിക്കണമെന്നും സ്‌ഥല ഉടമകൾ തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 16 ന് നടന്ന യോഗത്തിൽ കെഎസ്ഇബി നിലവിൽ ലഭ്യമാക്കുമെന്നു അറിയിച്ച നഷ്ടപരിഹാരത്തിനു പുറമേ വരുന്ന തുക സംസ്ഥാന സർക്കാർ വഹിക്കേണ്ടതാണെന്നും അതിനു മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും അംഗീകാരം ആവശ്യമുണ്ടെന്നും അതിനാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം ധരിപ്പിക്കാമെന്നും മന്ത്രി കെ.കൃഷ്‌ണൻകുട്ടി വ്യക്തമാക്കിയിരുന്നു . ഇത് സ്‌ഥലം ഉടമകളൽ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഇതിനു വിരുദ്ധ നിലപാടാണ് കെഎസ്ഇബി ഇന്നലെയും തുടർന്നത്.

വൈദ്യുതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിൽ എം എല്‍ മാര്‍, വൈദ്യതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വൈദ്യതി ബോര്‍ഡ് ചെയര്‍മാന്‍, വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍, കോൺട്രാക്ടർ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.