കുടിക്കാൻ വെള്ളമില്ലാത്തപ്പോഴും നഞ്ച് കലക്കി മീൻ പിടിത്തം
Monday, May 6, 2024 1:29 AM IST
തടിക്കടവ്: കുടിവെള്ളത്തിനായി സാധാരണക്കാർ നെട്ടോട്ടം ഓടുമ്പോഴും ചപ്പാരപ്പടവ് പുഴയിൽ നഞ്ച് കലക്കി മീൻ പിടിത്തം. ജനങ്ങൾ പുഴയിൽ കുഴി കുത്തി വെള്ളം ശേഖരിക്കുമ്പോഴാണ് ചിലർ നഞ്ച് കലക്കി പുഴവെള്ളം മലിനമാക്കി മീൻപിടിത്തം നടത്തുന്നത്.

നഞ്ച് കലക്കിയതിനെ തു‌ർന്ന് കഴിഞ്ഞ ദിവസം മന്നായം പുഴയിൽ ആരോൻ, കൂരി, പൂളോൻ, കുറുവ, ചൂട്ടാച്ചി എന്നീ വിഭാഗങ്ങളിൽപ്പെട്ട മീനുകൾ ചത്ത് പൊങ്ങിയിരുന്നു. ചപ്പാരപ്പടവ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ മന്നായം പുഴയിൽ നീരൊഴുക്ക് പല ഭാഗത്തും നിലച്ചിരിക്കുകയാണ്.

ചില സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് മാത്രമാണ് നിലവിലെ അവസ്ഥ. അവിടെയാണ് നഞ്ചു കലക്കി മീൻപിടുത്തം നടക്കുന്നത്.

പ്രദേശവാസികൾ കുളിക്കുവാനും, വസ്ത്രങ്ങൾ അലക്കാനും ഉപയോഗിക്കുന്ന പുഴവെള്ളമാണ് നഞ്ച് കലക്കി മലിനമാക്കുന്നത് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും പുഴ സംരക്ഷണ സമിതി പ്രവർത്തകരും ആവശ്യപ്പെട്ടു.