മാരക ലഹരിമരുന്നുകളുമായി യുവാവ് പിടിയിൽ
Sunday, July 7, 2024 5:10 AM IST
താമരശേരി: മാരക ലഹരിമരുന്നുകളുമായി യുവാവ് പിടിയിൽ. എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും കഞ്ചാവുമായാണ് കൊടുവള്ളി സ്വദേശി പറമ്പത്ത്കാവ് വെള്ളച്ചാലിൽ മൂസക്കോയയെ താമരശേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി താമരശേരി സിവിൽ സ്റ്റേഷന് സമീപത്തു നിന്നാണ് പ്രതി പിടിയിലായത്.

ഇയാളിൽ നിന്നും രണ്ട് എൽഎസ്ഡി സ്റ്റാമ്പുകളും ഒന്നര ഗ്രാമോളം എംഡിഎംഎയും ഏഴു ഗ്രാം കഞ്ചാവും കണ്ടെടുത്തു. ദുബായിൽ ബിസിനസുകാരനായ ഇയാൾ ജില്ലയിലെ മയക്കുമരുന്ന് കച്ചവടക്കാരിൽ നിന്നാണ് ഇവ വാങ്ങുന്നത്.


2010 ൽ നാല് കിലോഗ്രാം സ്വർണവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇയാളെ ഡിആർഐ പിടികൂടിയിരുന്നു. അന്ന് പത്തു ദിവസത്തോളം ഇയാൾ ജയിലിൽ കഴിഞ്ഞതാണ്.

താമരശേരി ഡിവൈഎസ്പി എം.പി. വിനോദിന്‍റെ നിർദേശപ്രകാരം എസ്ഐമാരായ ഒ.എൻ. ലക്ഷ്മണൻ, ഒ. സതീഷ് കുമാർ, എം.ഇ. പ്രകാശൻ, രാജീവ്‌ ബാബു, സീനിയർ സിപിഒ സി.പി. പ്രവീൺ കുമാർ, സിപിഒമാരായ എം. മുജീബ്, എ. രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.