മാട്ടുമുറി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ്, എസ്ഡിപിഐ സ്ഥാനാർഥികളായി
Sunday, July 7, 2024 5:10 AM IST
മുക്കം: കോൺഗ്രസ് അംഗമായിരുന്ന ഷിഹാബ് മാട്ടുമുറി രാജി വച്ചതിനെ തുടർന്ന് ഒഴിവ് വന്ന കൊടിയത്തൂർ മാട്ടുമുറിയിൽ തെരഞ്ഞെടുപ്പ് രംഗം സജീവമാവുന്നു. ഈ മാസം 30 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്, എസ്ഡിപിഐ പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയും യുഡിഎഫ് കൊടിയത്തൂർ പഞ്ചായത്ത് ചെയർമാനുമായ യു.പി. മമ്മദാണ് യുഡിഎഫ് സ്ഥാനാർഥി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിലുണ്ടാകും. സുബൈർപൊയിൽക്കരയാണ് എസ്ഡിപിഐ സ്ഥാനാർഥി. കഴിഞ്ഞ തവണ ഷിഹാബ് മാട്ടുമുറി-756 ഇടത് സ്ഥാനാർഥി ഷക്കീർ വാവ-449 വോട്ടുകളുമാണ് നേടിയിരുന്നത്. ഭൂരിപക്ഷം 307. എൻഡിഎ സ്ഥാനാർഥി അജീഷ് 34 ഉം എസ്ഡിപിഐ സ്ഥാനാർഥി ഖദീജ 59 വോട്ടുകളും നേടിയിരുന്നു.

ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് വാർഡിൽ കളമൊരുങ്ങുന്നത്. എൽഡിഎഫ്, യു ഡിഎഫ് സ്ഥാനാർഥികൾക്ക് പുറമെ സ്വതന്ത്രനായി ഷിഹാബ് മാട്ടുമുറിയും മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ അത് ഇരുമുന്നണികളേയും സാരമായി തന്നെ ബാധിക്കും. സ്വന്തമായി മത്സരിച്ചാൽ 30 വോട്ടുകൾ പോലും ലഭിക്കില്ലെന്ന് യുഡിഎഫ് നേതാക്കൾ പറയുമ്പോൾ വലിയ രീതിയിൽ ഷിഹാബിന് വോട്ട് നേടാനാകുമെന്നാണ് ഷിഹാബുമായി ബന്ധപ്പെട്ടവർ പറയുന്നത്.


അതേ സമയം ഇടത് മുന്നണിക്ക് ഇതുവരെ സ്ഥാനാർഥി ആയിട്ടില്ല. രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഒരു മുൻ അംഗം, വ്യാപാരി നേതാവ്, പാലിയേറ്റീവ് പ്രവർത്തകൻ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. ഈ മാസം 30നാണ് തെരഞ്ഞെടുപ്പ്. 31ന് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കും. ജൂലൈ 11 വരെയാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. വെൽഫെയർ പാർട്ടിക്കും കാര്യമായ സ്വാധീനമുള്ള വാർഡാണിത്.