ലക്ഷങ്ങളുടെ കുടിശിക: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച സ്പെഷൽ പോലീസിനും ടാക്സി വാഹനങ്ങൾക്കും പണം ലഭിച്ചില്ല
Sunday, July 7, 2024 5:10 AM IST
വടകര: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച സ്പെഷൽ പോലീസിനും ടാക്സി വാഹനങ്ങൾക്കും പണം ലഭിച്ചില്ല. കോഴിക്കോട്റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ സ്പെഷൽ പോലീസ് ഓഫീസർ ഡ്യൂട്ടിക്ക് 1400 ലധികം പേരെയാണ് നിയമിച്ചത്.

നൂറിലധികം വാഹനങ്ങളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഓടുകയുണ്ടായി. 2600 രൂപയാണ് സ്പെഷൽ പോലീസ് ഓഫീസർക്ക് അനുവദിച്ചത്. വാഹനങ്ങൾ പലതും മൂന്ന് ദിവസം മുതൽ 10 ദിവസം വരെ ഓടുകയുണ്ടായി. വടകരയിൽ നിന്നും 20 സ്വകാര്യ ബസുകളാണ് പോലീസിന് വേണ്ടി സർവീസ് നടത്തിയത്.

തെരഞ്ഞെടുപ്പിൽ പോലീസിനൊപ്പമല്ലാതെ മറ്റ്ആവശ്യങ്ങൾക്ക് ഓടിയ ബസുകൾക്ക് പണം ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടിയിലെ ക്യാമ്പ് ഓഫീസിൽ പിടിച്ചെടുത്താണ് വാഹനങ്ങൾ ഓട്ടത്തിന് വിട്ടത്. വാഹനങ്ങൾക്ക് ഇന്ധനം നൽകിയെങ്കിലും ഡ്രൈവർമാർക്ക് ചെലവിനും ഓട്ടത്തിന് പണവും നൽകിയിരുന്നില്ല.


കൂടാതെ ഫോട്ടോഗ്രാഫർമാർക്കും പണം ലഭിച്ചില്ലെന്ന് പരാതിയുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് മുഖേനയാണ് പണം ലഭിക്കേണ്ടതെന്നാണ് ഇവർക്ക് ലഭിക്കുന്ന വിവരം. എന്നാൽ പണം സംബന്ധിച്ച് ഓഫീസ് കൈമലർത്തുകയാണ്. പല ദിവസങ്ങളിലായി പണത്തിനായി കയറിയിറങ്ങുന്നവർക്ക് വ്യക്തമായ മറുപടിയും ലഭിക്കുന്നില്ല.

ലക്ഷങ്ങളുടെ കുടിശികയാണ് തെരഞ്ഞെടുപ്പ് ഇനത്തിൽ നൽകാനുള്ളത്. ഉറക്കമൊഴിഞ്ഞ് രാവും പകലുമില്ലാതെ ഓടിയ ഡ്രൈവർമാർക്ക് വാഹനങ്ങളുടെ അടവ് ഉൾപ്പെടെ നൽകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥയുമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിച്ചാൽ ഏതാനും ദിവസങ്ങൾക്കകം പണം ലഭിച്ചിരുന്നു.

പണം ലഭിക്കാത്തത് ഡ്രൈവർമാർ അടക്കമുള്ളവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അലംബാവമാണ് പണം ലഭിക്കാൻ വൈകുന്നതെന്ന് ആരോപണം ഉണ്ട്.