ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷം; വിശ്രമിക്കാൻ കഴിയാതെ വഴിയോര വിശ്രമ കേന്ദ്രം
Saturday, July 6, 2024 5:00 AM IST
കൂടരഞ്ഞി: സംസ്ഥാന സർക്കാരിന്‍റെ സഹായത്തോടെ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കൂമ്പാറയിൽ സ്ഥാപിച്ച വഴിയോര വിശ്രമ കേന്ദ്രം പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കാതെ പഞ്ചായത്തിന്‍റെ ഗുരുതര അനാസ്ഥ. രണ്ട് വർഷം മുമ്പ് മന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നടത്തിയ കെട്ടിടമാണ് ഉപയോഗശൂന്യമായി നശിക്കുന്നത്.

കഴിഞ്ഞ ഭരണസമിതിയുടെ അവസാന കാലത്താണ് കൂമ്പാറയിൽ വഴിയോര വിശ്രമ കേന്ദ്രത്തിന്‍റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. പിന്നീട് വന്ന ഭരണ സമിതിയുടെ നേതൃത്വത്തിൽ ഒന്നര വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കി കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും മലയോര ഹൈവേ പ്രവൃത്തിയുടെ നിർമാണ സാമഗ്രികൾ ബസ് സ്റ്റാൻഡിൽ സൂക്ഷിച്ചതിനാൽ കെട്ടിടം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിട്ടില്ല.


മലയോര ഹൈവേ നിർമാണം പൂർത്തിയായെങ്കിലും വഴിയോര വിശ്രമകേന്ദ്രം ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുകയാണ്. നിരവധി വിനോദ സഞ്ചാരികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡിൽ സ്ഥിതി ചെയ്യുന്ന വഴിയോര വിശ്രമകേന്ദ്രം ഉടൻ തുറക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.