പ്രതിഷേധവും ഇടപെടലും ഫലം കണ്ടു: തിക്കോടിയിലെ വെള്ളക്കെട്ട് പരിഹരിച്ചു
Saturday, July 6, 2024 5:00 AM IST
തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട് ഒഴിവാക്കി. ബുധനാഴ്ച വൈകുന്നേരം ദേശീയ പാതയുടെ കിഴക്കും ഇന്നലെ പടിഞ്ഞാറും ഭാഗത്തുള്ള റോഡ് മുറിച്ച് അടിയില്‍ വലിയ പൈപ്പിട്ടാണ് വെള്ളം ഒഴിവാക്കിയത്. ഒരാഴ്ചയായി തിക്കോടി പഞ്ചായത്ത് ബസാര്‍ കിഴക്കും പടിഞ്ഞാറുമായി ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥിതിയിലാണ്.

പടിഞ്ഞാറ് കല്ലകത്ത് ഭാഗത്തുള്ളവര്‍ തിക്കോടി ടൗണ്‍ വഴി ചുറ്റിത്തിരിഞ്ഞാണ് കിഴക്ക് ഭാഗത്തെത്തുന്നത്. ആ ഭാഗത്തുള്ള സര്‍വീസ് സഹകരണ ബാങ്ക്, സാംസ്‌കാരിക നിലയം, വില്ലേജ് ഓഫീസ്, അക്ഷയ എന്നിവയുടെ പ്രവര്‍ത്തനമെല്ലാം വെള്ളക്കെട്ടില്‍ നിശ്ചലമായിരുന്നു.

വലിയ നഷ്ടം സംഭവിച്ചത് കച്ചവടക്കാര്‍ക്കാണ്. സമീപത്തെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ സാധനങ്ങളെല്ലാം വെള്ളത്തില്‍ കുതിര്‍ന്നു. വെള്ളക്കെട്ടിനെ തുടര്‍ന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്ത് ബസാറില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടറെ നേരില്‍കണ്ട് ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു.


ദേശീയപാതാ നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി പഞ്ചായത്ത് ബസാറിലും മലയന്‍ വെള്ളിക്കുളത്തിന് സമീപമുള്ള രണ്ട് ഓവുചാലുകള്‍ അടഞ്ഞു പോയതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായത്. ദേശീയപാതയിലൂടെ ഗതാഗതം മണിക്കൂറുകളോളം വഴിതിരിച്ചുവിട്ടാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.