പരിമിതികള്‍ക്ക് നടുവില്‍ സേവന സന്നദ്ധമായി അഗ്‌നിരക്ഷാ സേന
Saturday, July 6, 2024 5:00 AM IST
കോഴിക്കോട്: മഴ ശക്തമായതോടെ അഗ്‌നിരക്ഷാ സേനയുടെ ഉള്ളില്‍ തീയാണ്. മരം വീണും മണ്ണിടിഞ്ഞും കെട്ടിടം തകര്‍ന്നും ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് രക്ഷതേടി വിളിക്കുന്നവരുടെ എണ്ണം കൂടുന്പോൾ പരിമിത സൗകര്യങ്ങളും അംഗബലവുമായി ഓടിയെത്തേണ്ടവരാണ് ജില്ലയിലെ അഗ്‌നിരക്ഷാസേന. ആധുനിക ഉപകരണങ്ങളില്ലാത്തതും ആവശ്യത്തിന് അംഗബലം ഇല്ലാത്തതും സേനയെ ദുര്‍ബലമാക്കുന്നുണ്ട്.

നഗരത്തിലെ പ്രധാന സ്റ്റേഷനായ ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഒരു യൂണിറ്റിന്‍റെ കീഴില്‍ നാമമാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനമായിട്ടുണ്ട്.

ജില്ലയിലെ ഓരോ യൂണിറ്റിന്‍റെയും കീഴില്‍ രണ്ട് ഷിഫ്റ്റിലായി എട്ടംഗ സംഘമാണ് സുരക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഇവര്‍ക്ക് എല്ലായിടങ്ങളിലും ഒരു പോലെ ഓടിയെത്താന്‍ സാധിക്കുന്നില്ല. നഗര ഹൃദയത്തില്‍ അപകടത്തില്‍പെടുന്നവര്‍ക്ക് രക്ഷകരായി ആദ്യം ഓടിയെത്തുന്ന ബീച്ച് ഫയര്‍ഫോഴ്സിന്‍റെ കഥ തന്നെ ദയനീയമാണ്.

മഴക്കാലമായതോടെ നൂറുകണക്കിനു ഫോണ്‍കോളുകളാണ് അഗ്നിരക്ഷാസേനയുടെ സേവനം ആവശ്യപ്പെട്ട് ദിവസവും എത്തുന്നത്. ജൂണ്‍ മാസം മുതല്‍ ഇന്നലെ വരെ 316 കോളുകളാണ് ജില്ലയിലെ ഒന്പത് ഫയര്‍ സ്റ്റേഷനുകളില്‍ എത്തിയത്. ജോലിഭാരം വര്‍ധിച്ചതോടെ അവധിയൊഴിവാക്കി ജീവനക്കാരെല്ലാം തിരിച്ചെത്തി.


500 ലേറെ സേനാ ഉദ്യോഗസ്ഥര്‍ നിലവില്‍ ജില്ലയിലുണ്ട്. മരംവീഴ്ചയാണ്‌ നേരിടുന്നപ്രധാനവെല്ലുവിളിയെന്ന് ജീവനക്കാര്‍ പറയുന്നു. അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാനും സിവില്‍ഡിഫന്‍സ് വോളണ്ടിയര്‍മാരുമായി ചേര്‍ന്ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും അന്ഗിരക്ഷാ സേന രംഗത്തുണ്ട്.

പഴയ ഉപകരണങ്ങള്‍ അറ്റകുറ്റപണികള്‍ നടത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് സേന തയാറാകുന്നത്. അപകട സാധ്യതയുള്ള ഇടങ്ങളിലെ ആളുകളെ മാറ്റിപാര്‍പ്പിച്ചു. മരങ്ങളുടെ ചില്ലകള്‍ വെട്ടിമാറ്റുന്നുണ്ട്. ഒഴുക്കില്‍പെട്ടവരെ രക്ഷിക്കാനും മണ്ണിടിച്ചിലും മറ്റും ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്ന ഡിങ്കി,

ഔട്ട് ബോഡ് എന്‍ജിന്‍, സ്പീഡ് ബോട്ട്, റോപ്പ് ടെക്നിക്സ്, പമ്പുകള്‍, കൂട്ടമായി ആളുകളെ മാറ്റാന്‍ സാധിക്കുന്ന ലോറി, എമര്‍ജെന്‍സി റസ്‌ക്യൂ വാഹനങ്ങള്‍, വലകള്‍, കയറുകള്‍, മരങ്ങള്‍ മുറിക്കുന്ന വാളുകള്‍, മെഷീന്‍ വാളുകള്‍, സ്‌കൂബ സെറ്റുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.