മേയർ പ്രതിപക്ഷ കൗണ്‍സിലർമാരെ ശത്രുക്കളായി കാണുന്നു : വി.വി.രാജേഷ്
Friday, May 10, 2024 6:22 AM IST
തിരുവനന്തപുരം: ബിജെപി കൗണ്‍സിലർമാരുടെ വാർഡുകളിൽ പല ജോലികൾക്കും അനുമതി നൽകാത്ത മേയർ ആര്യ രാജേന്ദ്രൻ പ്രതിപക്ഷ കൗണ്‍സിലർമാരെ ശത്രുക്കളായി കാണുന്നൂവെന്നു ബിജെപി ജില്ലാ പ്രസിഡന്‍റ് വി.വി.രാജേഷ്.

നഗരസഭാ പരിധിയിലെ സകല ചരാചരങ്ങളും തന്‍റെ നിയന്ത്രണത്തിലാണെന്നു കരുതുന്ന വിഡ്ഢിയാണു മേയർ. തന്നെ പിന്തുണച്ചു പ്രകടനം നടത്താൻ തയാറാകാത്ത നഗരസഭാ ജീവനക്കാരോടും കരാറുകാരോടും മേയർ പക പോക്കൽ നടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മേയറുടെ ധിക്കാരത്തിനും ഭരണ സ്തംഭനത്തിനുമെതിരെ നഗരസഭയ്ക്കു മുന്നിൽ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വി.വി. രാജേഷ്. 21 വയസുള്ള ഒരാളെ ഞങ്ങൾ മേയറാക്കി ലോകത്ത് അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു എന്നു പറഞ്ഞ മാർക്സിസ്റ്റ് പാർട്ടിക്ക് ഇപ്പോൾ തെറ്റുപറ്റിയെന്ന ബോധം വന്നിട്ടുണ്ട്. വാർത്തയിൽ ഇടം പിടിക്കുന്നതിനു വേണ്ടി കാണിച്ച അവിവേകം ഒരു നാടിനെ തന്നെ അധർമ്മം കൊടികുഞ്ഞി വാഴുന്ന ഇടമാക്കി മാറ്റിയിരിക്കുന്നു.

കൗണ്‍സിൽ യോഗത്തിൽ ബിജെപി കൗണ്‍സിലർമാർ അഭിപ്രായങ്ങൾ പറയുന്പോൾ മൈക്ക് ഓഫ് ചെയ്യുക, അറ്റൻഡൻസ് ബുക്ക് ഒപ്പിടാൻ കൊടുക്കാതിരിക്കുക, ഫയൽ മുക്കുക തുടങ്ങി നഴ്സറി കുട്ടികൾ പോലും കാണിക്കാത്ത തരത്തിലുള്ള നിലവാരം കുറഞ്ഞ പണികളാണു മേയർ കാണിക്കുന്നതെന്നും വി.വി. രാജേഷ് കുറ്റപ്പെടുത്തി.

മേയറും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവ് തെരുവിൽ കാണിച്ച അഴിഞ്ഞാട്ടത്തിൽ കെഎസ്ആർടിസി ബസിനുള്ളിലുണ്ടായിരുന്ന ക്യാമറയുടെ മെമ്മറി കാർഡ് മോഷണം പോയിരിക്കുന്നു. കോടതിയുടെ നിർദേശപ്രകാരം പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറഞ്ഞിരിക്കുന്നതു മെമ്മറി കാർഡ് മോഷണം നടത്തിയതിന്‍റെയും അതിന്‍റെ ഗൂഢാലോചനയുടെയും പുറകിൽ മേയർ ഉൾപ്പടെയുള്ളവരുണ്ട് എന്നാണ്.

സർക്കാർ ബസിൽനിന്നും സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് മോഷണം നടത്താൻ വേണ്ടി ഒരു നഗരസഭാ മേയറും ഒരു എംഎൽഎ യും ഗൂഢാലോചനയ്ക്കു നേതൃത്വം നൽകിയതിനെ ജനങ്ങൾ ആശങ്കയോടെയാണ് കാണുന്നതെന്നും രാജേഷ് പറഞ്ഞു.

ബിജെപി കൗണ്‍സിലർമാരായ കരമന അജിത്ത്, തിരുമല അനിൽ, പി. അശോക് കുമാർ, എസ്്. മധുസൂദനൻ നായർ എന്നിവർ പ്രസംഗിച്ചു.